‘എബിസി ന്യൂസില്‍ സെപ്റ്റംബര്‍ 10 ന് കാണാം’, പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് മാറ്റണമെന്ന ട്രംപിന്റെ ആവശ്യം നിരസിച്ച് കമലാ ഹാരിസ്

വാഷിംഗ്ടണ്‍: പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഫോക്‌സ് ന്യൂസ് ചാനലിലേക്ക് മാറ്റാനുള്ള ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനി കമലാ ഹാരിസ് നിരസിച്ചു. അമേരിക്കന്‍ മാധ്യമങ്ങളാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

78 കാരനായ ട്രംപും മുമ്പ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രസിഡന്റ് ജോ ബൈഡനും രണ്ട് പ്രസിഡന്‍ഷ്യല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മെയ് മാസത്തില്‍ തീരുമാനിച്ചിരുന്നു. ആദ്യത്തേത് ജൂണില്‍, സിഎന്‍എന്‍ ആതിഥേയത്വം വഹിച്ചു. രണ്ടാമത്തേത് എബിസി ന്യൂസിന്റേതായിരുന്നു. അത് സെപ്റ്റംബര്‍ 10 ന് ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബൈഡന്‍ പ്രചാരണം അവസാനിപ്പിച്ചു പിന്മാറുകയായിരുന്നു.

കഴിഞ്ഞ മാസം ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന്, വെര്‍ച്വല്‍ റോള്‍ കോളില്‍ ഡെമോക്രാറ്റിക് പ്രതിനിധികളില്‍ നിന്ന് മതിയായ വോട്ടുകള്‍ നേടിയതിന് ശേഷം, വൈസ് പ്രസിഡന്റ് ഹാരിസിനെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 2024 ലെ പ്രസിഡന്റ് നോമിനിയായി പ്രഖ്യാപിച്ചു.

മുന്‍ നിശ്ചയിച്ചതില്‍ നിന്നും മാറി, സെപ്റ്റംബര്‍ 4 ന് വൈസ് പ്രസിഡന്റ് ഹാരിസുമായി സംവാദം നടത്താനുള്ള ഫോക്‌സ് ന്യൂസിന്റെ ഓഫര്‍ അംഗീകരിച്ചതായി ശനിയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ‘സെപ്തംബര്‍ 4 ബുധനാഴ്ച കമലാ ഹാരിസുമായി സംവാദം നടത്താന്‍ ഞാന്‍ ഫോക്സ് ന്യൂസുമായി സമ്മതിച്ചു. എബിസിയില്‍ ജോ ബൈഡനെതിരെ സംവാദം മുമ്പ് ഷെഡ്യൂള്‍ ചെയ്തിരുന്നു, എന്നാല്‍ ബൈഡന്‍ ഇനി പങ്കാളിയാകില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഫോക്സ് ന്യൂസിലെ ട്രംപിന്റെ ഡിബേറ്റ് ഓഫര്‍ നിരസിക്കുന്നതായി കമലാ ഹാരിസ് എക്സില്‍ കുറിച്ചു. എബിസി ന്യൂസ് മുമ്പ് ഷെഡ്യൂള്‍ ചെയ്ത പ്രകാരം സെപ്റ്റംബര്‍ 10 ന് സംവാദത്തിന് താന്‍ അവിടെയെത്തുമെന്നും ട്രംപിനെ അവിടെ കാണുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നുമാണ് കമലാ ഹാരിസ് എക്‌സിലൂടെ പറഞ്ഞത്.

More Stories from this section

family-dental
witywide