ഇനിയും വരാത്തതെന്തേ ഇഡി?: കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ‘ഉന്നതന്‍’; വിവരങ്ങളെല്ലാം ഇഡിയുടെ പക്കല്‍

കൊച്ചി: കൊടകര കുഴൽപ്പണത്തിന്റെ ഉറവിടം കർണാടകയിലെ ഉന്നതനാണെന്നു വിവരം. പ്രത്യേക അന്വേഷണസംഘം ഇഡിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യമുണ്ടെന്ന് സൂചന. സംസ്ഥാനത്തെ 3 ബിജെപി നേതാക്കളുടെ പേരും ടവർ ലൊക്കേഷനുകളടക്കമുള്ള നിർണായക വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41 കോടി 20 ലക്ഷം രൂപയാണെന്നും പുറത്തുവരാത്ത റിപ്പോര്‍ട്ടിലുണ്ട്.

കേസിൽ അന്വേഷണവുമായി മുമ്പോട്ട് പോയാൽ പല ബിജെപി നേതാക്കളിലേക്കും എത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പണം നൽകിയ ഉന്നതനിലേക്കും അന്വേഷണം എത്തും. പണം നൽകിയ ആ ഉന്നതൻ ആരാണ് എന്നത് സംസ്ഥാന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 41 കോടി 20 ലക്ഷം രൂപയാണ് ധർമ്മരാജൻ വഴി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്ക് എത്തിയത്.

എങ്ങനെ പണം എത്തിച്ചു, ആരൊക്കെയാണ് കൊണ്ടുവന്നത്, ഏതൊക്കെ വാഹനത്തിലാണ് കൊണ്ടുവന്നത് തുടങ്ങിയ വിവരങ്ങൾ വിശദമായിത്തന്നെ പ്രത്യേകാന്വേഷണ സംഘം ഇഡിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. അത് ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് പ്രത്യേകാന്വേഷണ സംഘത്തിൻ്റെയും ഇഡിയുടേയും കൈവശമാണ് ഉള്ളത്. ഇതുവരെ റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഇഡിഎടുത്തിട്ടില്ല.

കൊടകരയിൽ കുഴൽപ്പണം കൊള്ളയടിക്കപ്പെടുന്ന ദിവസം ആറര കോടി രൂപ തൃശ്ശൂരിൽ എത്തിയിരുന്നു. ഇതോടൊപ്പം മൂന്നര കോടി രൂപ തൃശ്ശൂരിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് കൊള്ളയടിക്കപ്പെടുന്നത്. മറ്റൊരു ആറര കോടി രൂപ നേരത്തെ തന്നെ കേരളത്തിൽ എത്തിച്ചിരുന്നു.

PMLA നിയമ പരിധിയിൽ പെടുന്ന വിവരങ്ങൾ മറ്റൊരു റിപ്പോർട്ട് ആയാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. ബെംഗളൂരുവിൽ എങ്ങനെയാണ് ഹവാല ഇടപാടുകൾ നടക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങളുണ്ട്. രണ്ട് ഹവാല ഓപ്പറേറ്റർമാരിൽ നിന്നാണ് ധർമ്മരാജനിലേക്ക് പണം എത്തിയത്. ഓരോ തവണയും ബെംഗളൂരുവിൽ എത്തുമ്പോൾ ഓരോ മൊബൈൽ നമ്പറുകളാണ് ഇവർ ഉപയോഗിച്ചിരുന്നു. ഇതെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Kodakara Tube money Case investigation report handed over to ED

More Stories from this section

family-dental
witywide