
ബെംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കാനായില്ല. നാവിക സേന രാവിലെ 9 മണിയോടെ തിരച്ചിൽ തുടങ്ങുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ പുഴയിലിറങ്ങാൻ ജില്ലാ ഭരണകൂടം നാവികസേനക്ക് അനുമതി നൽകിയില്ല. മഴയില്ലാത്തതും നദിയിലെ ഒഴുക്ക് കുറഞ്ഞതും സാഹചര്യം അനുകൂലമാക്കിയതോടെയാണ് ഇന്നു മുതൽ വീണ്ടും തിരച്ചിൽ തുടരുമെന്ന് അറിയിച്ചത്.
സോണാർ പരിശോധന നടത്തുമെന്നാണ് അറിയിച്ചതെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. രാവിലെ തിരച്ചിൽ നടത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. എന്തുകൊണ്ടാണ് അലംഭാവമെന്ന് മനസ്സിലാകുന്നില്ല. നിലവിൽ നദിയിൽ ഒഴുക്കില്ല. മഴയും പെയ്യുന്നില്ല.
പുഴയിലെ ജലനിരപ്പും കുറവാണ്. അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവിക സേനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നത് ഖേദകരമാണെന്നും ജിതിന്‍ പറഞ്ഞു. അതേസമയം, തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു.
Lorry driver Arjun rescue mission faces trouble