സൗത്ത് കരോലിനയില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍ ജീവനക്കാരനെ വെടിവെച്ച് കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സൗത്ത് കരോലിന: 1999-ല്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ജീവനക്കാരനെ വെടിവെച്ച് കൊന്ന ഒരാളുടെ വധശിക്ഷ നടപ്പാക്കി. റിച്ചാര്‍ഡ് മൂര്‍ എന്ന ആളുടെ വധശിക്ഷയാണ് സൗത്ത് കരോലിനയില്‍ നവംബര് 1നു വൈകീട്ട് നടപ്പാക്കിയത്.

അദ്ദേഹത്തിന്റെ കുടുംബം ഉള്‍പ്പെടെ വധശിക്ഷയ്‌ക്കെതിരെ നിരന്തരം അഭ്യര്‍ത്ഥിച്ചുവെങ്കിലും അംഗീകരിക്കാതെ അധികൃതര്‍ ശിക്ഷ നടപ്പാക്കുകയായിരുന്നു. മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് മരണം ഉറപ്പാക്കിയത്. 59 കാരനായ മൂറിന്റെ മരണം വൈകുന്നേരം 6:24 ഓടോ സ്ഥിരീകരിച്ചു.

1999 സെപ്റ്റംബറില്‍ സ്പാര്‍ട്ടന്‍ബര്‍ഗ് കണ്‍വീനിയന്‍സ് സ്റ്റോര്‍ജീവനക്കാരനായ ജെയിംസ് മഹോണിയെ കൊലപ്പെടുത്തിയതിനാണ് മൂര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു.

സൗത്ത് കരോലിനയില്‍ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം വധിക്കപ്പെട്ട രണ്ടാമത്തെ തടവുകാരനാണ് മൂര്‍. നാല് പേര്‍ കൂടി അടുത്ത ഊഴം കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 30 പേരാണ് ഇതുവരെ വധശിക്ഷയ്ക്ക് വിധേയരായിരിക്കുന്നത്.

More Stories from this section

family-dental
witywide