കടലില്‍ മുങ്ങിത്താണ യുവതിയേയും മകനെയും രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കി ന്യൂയോര്‍ക്കിലെ 48കാരന്‍

ന്യൂയോര്‍ക്ക്: കടലില്‍ മുങ്ങിത്താണ യുവതിയേയും മകനെയും രക്ഷിക്കുന്നതിനിടെ 48 കാരന് ദാരുണാന്ത്യം. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നിന്നുള്ള ജാമി ലാംബ്രോസ് ആണ് ബര്‍മുഡയിലെ ഹോഴ്സ്ഷൂ ബേ ബീച്ചില്‍ ഒരു സ്ത്രീയെയും അവരുടെ 10 വയസ്സുള്ള മകനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.

ഒക്ടോബര്‍ 7 നായിരുന്നു സംഭവം. അമ്മയും മകനും രക്ഷപ്പെട്ടതായി സൂചനയുണ്ട്. കുടുംബത്തിലെ 11 അംഗങ്ങള്‍ക്കൊപ്പം വിനോദയാത്രയ്ക്കെത്തിയപ്പോഴായിരുന്നു മാന്‍ പാര്‍ക്ക് സ്വദേശിയുടെ ജീവന്‍ കവര്‍ന്ന സംഭവമുണ്ടായത്.

നീന്തലില്‍ തന്റെ മകന്‍ അത്ര കഴിവുള്ള ആളായിരുന്നില്ലെങ്കിലും കടലില്‍ മുങ്ങിത്താന്ന അമ്മയെയും മകനെയും സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ ലാംബ്രോസ്് ധൈര്യപൂര്‍വ്വം ഇടപെട്ടുവെന്നും അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു. അപകടമുണ്ടായ ബീച്ച് ഏരിയ വളരെ പ്രശസ്തമാണെങ്കിലും അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ അവിടെ വേണ്ട മുന്നൊരുക്കങ്ങള്‍ ഇല്ലെന്നും അതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും ലാംബ്രോസിന്റെ കുടുംബം ആരോപിച്ചു. കൃത്യസമയത്ത് അവിടെയെത്താന്‍ അടിയന്തര റെസ്‌ക്യൂ ടീമുകളൊന്നുമില്ലെന്നും വിനോദസഞ്ചാരികള്‍ സുരക്ഷിതരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മറ്റാരും ഒരിക്കലും ഈ വേദന അനുഭവിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി.

അതേസമയം, ചുഴലിക്കാറ്റ് സീസണിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെര്‍മുഡ പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide