
കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട വയനാട് മാനന്തവാടിയില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി ടൗണിൽ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. ആനയെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടണമെന്നാണ് ആവശ്യം. തലശേരി, മൈസൂരു, കോഴിക്കോട് റോഡുകൾ ഉപരോധിക്കുകയാണ്. കലക്ടറേയും എസ്പിയേയും സംഭവസ്ഥലത്തെത്തിയ ഉദ്യാഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങളും ജനക്കൂട്ടം തടഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിനു നേരെയും പ്രതിഷേധമുണ്ടായി. പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ടി നാരായണന്‍ വാഹനത്തില്‍നിന്നിറങ്ങി നടന്നാണ് മെഡിക്കല്‍ കോളേജിലേക്ക് പോയത്.
റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ വനം വകുപ്പ് പരാജയപ്പെട്ടുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രാവിലെ ഏഴോടെയായിരുന്നു മാനന്തവാടി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയ അജിയെ കാട്ടാന ആക്രമിച്ചു. സമീപത്തെ പുരയിടത്തിലേക്ക് മതില്‍ ചാടി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൊളിച്ചുകയറി ആന അക്രമിക്കുകയായിരുന്നു.
മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി പ്രതികരിച്ചു. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ആശയ വിനിമയത്തില്‍ വന്ന തകരാര്‍ ആനയുടെ നീക്കം മനസിലാക്കുന്നതില്‍ പ്രശ്‌നം ഉണ്ടാക്കി. ആനയെ വെടിവെയ്ക്കുന്നതിനുള്ള ഡ്രാഫ്റ്റ് തയ്യാറായതായി കോടതിയെ അറിയിക്കും. അടിയന്തിരമായി മയക്കുവെടി വെക്കുകയാണ് പരിഹാരം ഒന്നര മണിക്കൂർ കൊണ്ട് മയക്കു വെടി വെക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയും. കോടതിയിൽ നിന്നുള്ള സാഹചര്യം മനസിലാക്കി ഉത്തരവ് ഇറക്കുമെന്നും മന്ത്രി പ്രതികരിച്ചു.
mob protest against Wild Elephant menace in Manthavady