ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ ഉടന്‍ തന്നെ വിപുലമായ പരിശീലനം നല്‍കുമെന്ന് യു.എസ് പ്രതിനിധി

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്തമായി എത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ ഉടന്‍ തന്നെ വിപുലമായ പരിശീലനം നല്‍കുമെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍.

ബാംഗ്ലൂരില്‍ യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും (യുഎസ്‌ഐബിസി) യുഎസ് കൊമേഴ്സ്യല്‍ സര്‍വീസും (യുഎസ്സിഎസ്) ആതിഥേയത്വം വഹിച്ച ‘യുഎസ്-ഇന്ത്യ കൊമേഴ്സ്യല്‍ സ്പേസ് കോണ്‍ഫറന്‍സിന്റെ ഭാഗമായി സംസാരിക്കവെയാണ് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ശ്രമം നടത്തുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ ഉടന്‍ തന്നെ വിപുലമായ പരിശീലനം നല്‍കും, ഈ വര്‍ഷമോ അതിന് ശേഷമോ, ഞങ്ങളുടെ നേതാക്കളുടെ ഒരുമിച്ചുള്ള സന്ദര്‍ശനത്തിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉടന്‍ തന്നെ ഞങ്ങള്‍ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നിസാര്‍ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ആവാസവ്യവസ്ഥ, ഭൂമിയുടെ ഉപരിതലം, പ്രകൃതിദത്ത അപകടങ്ങള്‍, സമുദ്രനിരപ്പ് ഉയരല്‍, ക്രയോസ്ഫിയര്‍ എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും ഗാര്‍സെറ്റി പറഞ്ഞു.

ബെംഗളൂരുവില്‍ നടന്ന ഒരു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ഗാര്‍സെറ്റി, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ ഡോ. സോമനാഥ് എന്നിവരുള്‍പ്പെടെ യുഎസിലെയും ഇന്ത്യന്‍ സര്‍ക്കാരുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും വാണിജ്യ ബഹിരാകാശ വ്യവസായത്തിലെ പ്രമുഖ നേതാക്കളും വ്യവസായ പങ്കാളികളും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും മാര്‍ക്കറ്റ് അനലിസ്റ്റുകളും പരിപാടിയുടെ ഭാഗമായി.

More Stories from this section

family-dental
witywide