
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിലുള്ള നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? കേരളം ഏറെനാളായി ചോദിക്കുന്ന ചോദ്യമാണ്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള പരിശ്രമത്തിലാണ് ഏറെനാളായി അമ്മയും കേരളവും. ഇപ്പോഴിതാ ഏറ്റവും നിർണായകമായ ദിവസങ്ങളിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാനായി അമ്മ പ്രേമകുമാരി യാത്ര തിരിക്കുകയാണ്. 11 വർഷത്തിനു ശേഷം മകളെ നേരിൽ കാണാനും യെമൻ പൗരന്റെ കുടുംബത്തെ കണ്ട് ക്ഷമ ചോദിക്കാനുമായാണ് അമ്മ യാത്ര തിരിക്കുന്നത്. നിർണായകമായ യെമൻ യാത്രക്ക് അമ്മ പ്രേമകുമാരി കൊച്ചിയിൽ നിന്നും ഈ ശനിയാഴ്ചയാണ് പുറപ്പെടുന്നത്.യെമനിലേക്കുള്ള യാത്ര ഏറെ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയുമെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. 11 വർഷത്തിനു ശേഷം മകളെ നേരിൽ കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. യെമൻ പൗരന്റെ കുടുംബത്തെ കണ്ട് ക്ഷമ ചോദിക്കും എന്നും സഹായിച്ചവർക്ക് നന്ദിയെന്നും അമ്മ പറഞ്ഞു. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗവും യെമനിലെ ബിസിനസുകാരനുമായ സാമുവൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കും. ശനിയാഴ്ച കൊച്ചിയിൽ നിന്ന് മുംബൈ വഴിയായിരിക്കും ഇവർ യാത്ര തിരിക്കുന്നത്. മുംബയിൽ നിന്ന് യെമനിലെ ഏഡൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് കരമാർഗം സനയിലേക്ക് പോകും.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.കൊല്ലപ്പെട്ട യെമൻ പൗരൻ അബ്ദു മഹീദിന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്താനും സാധ്യതയുണ്ട്. നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ലെന്നത് ചർച്ചകൾക്ക് തടസമാണ്. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. നേരത്തെ പ്രേമകുമാരിക്ക് പോകുന്നതിന് സർക്കാരിന് സഹായം ചെയ്യാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സ്വന്തമായി പോകാമെന്ന് പ്രേമകുമാരി അറിയിച്ചത്. കോടതി ഇക്കാര്യം അംഗീകരിച്ചതോടെയാണ് യാത്ര സാധ്യമാകുന്നത്.
Nimisha Priya latest news mother Premakumari leave for Yemen on Saturday