
ആരോഗ്യപരമായ കാരണങ്ങളാൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാൻ അനുവദിക്കുന്ന കൊവിഡ് കാല നിയമം റദ്ദാക്കാനുള്ള പദ്ധതിയുമായി നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ . കോളജ് ക്യാംപസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധം നടത്തുന്നവർ മാസ്ക് ധരിക്കുന്നതിനെ തുടർന്നാണ് ഈ നീക്കം.
സംസ്ഥാനത്തെ സെനറ്റ് ഡെമോക്രാറ്റുകൾ ബില്ലിൽ മാറ്റം വരുത്താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും 30-15 വോട്ടിന് ലെജിസ്ലേഷൻ സെനറ്റ് അംഗീകരിച്ചു. കുറ്റകൃത്യം ചെയ്യുമ്പോൾ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിൽ പിഴ ചുമത്തും. അത് യുദ്ധ വിരുദ്ധ പ്രതിഷേധക്കാരായും അങ്ങനെ തന്നെയായിരിക്കും.
ആരോഗ്യ കാരണങ്ങളാൽ മുഖംമൂടി ധരിക്കുന്നവർക്ക് ഇത് അപകടമുണ്ടാക്കുമെന്ന് ബില്ലിനെ എതിർക്കുന്നവർ പറയുന്നു. നോർത്ത് കരോലിന സർവകലാശാലയിൽ പോലീസ് ഏറ്റുമുട്ടലുകളിലേക്കും മറ്റും നീങ്ങുന്ന പ്രകടനങ്ങൾ നടത്തുന്നവരെ പാഠം പഠിപ്പിക്കാൻ ഇത് അത്യാവശ്യമാണെന്ന് നിയമനിർമ്മാണത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. ഈ ബിൽ പ്രകാരം പ്രതിഷേധത്തിനായി റോഡുകളോ അടിയന്തര വാഹനങ്ങളോ തടയുന്നതും കുറ്റകരമായിരിക്കും.
North Carolina lawmakers push bill to ban public mask wearing