ജോര്‍ജിയ സെനറ്റ്: ട്രംപിന്റെ സഹായി എതിരാളി; അശ്വിന് ഓസൊഫിന്റെ പിന്തുണ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ അശ്വിന്‍ രാമസ്വാമിയെ ജോര്‍ജിയ സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്ക് യുഎസ് സെനറ്റര്‍ ജോണ്‍ ഒസോഫ് അംഗീകരിച്ചു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായിയായ റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ ഷോണ്‍ സ്റ്റില്ലിനെയാണ് രാമസ്വാമി നേരിടുന്നത്. 2021 ജനുവരി 6 ന് നടന്ന യു.എസ് ക്യാപിറ്റോള്‍ കലാപത്തില്‍ ട്രംപിനൊപ്പം ഇപ്പോഴും കുറ്റാരോപിതനാണ് ഷോണ്‍.

24കാരനായ അശ്വിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ജോന്‍ ഓസൊഫ് രംഗത്തെത്തിയിരിക്കുകയാണ്. ജയിച്ചാല്‍, ജോര്‍ജിയ സെനറ്റ് അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും അശ്വിന്‍.

2021 മുതല്‍ ജോര്‍ജിയയില്‍ നിന്നുള്ള മുതിര്‍ന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്ററായി സേവനമനുഷ്ഠിച്ച ഒരു അമേരിക്കന്‍ രാഷ്ട്രീയക്കാരനാണ് ഒസോഫ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്നുനില്‍ക്കുന്ന അദ്ദേഹം ഡോക്യുമെന്ററി ഫിലിം മേക്കര്‍, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് എന്നീ നിലകളില്‍ പ്രതിഭയാണ്.

ജോര്‍ജിയ സ്റ്റേറ്റ് സെനറ്റിലെ ജനാധിപത്യത്തിനും അദ്ദേഹത്തിന്റെ ഘടകകക്ഷികള്‍ക്കും വേണ്ടി അശ്രാന്തമായി വാദിക്കുന്ന ആളായിരിക്കും അശ്വിന്‍ രാമസ്വാമിയെന്നാണ് ജോണ്‍ ഒസോഫ് അഭിപ്രായപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയത്തിലെ തീവ്ര വലതുപക്ഷ സ്വാധീനങ്ങളെ ചെറുക്കണമെന്നും, തിരഞ്ഞെടുക്കപ്പെട്ടാല്‍ ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, തിരഞ്ഞെടുപ്പ് സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അശ്വിന്‍ പ്രതിജ്ഞയെടുത്തു. തിരഞ്ഞെടുക്കപ്പെട്ടാല്‍, ജോര്‍ജിയയിലെ ആദ്യത്തെ ഏലി ദ സ്റ്റേറ്റ് സെനറ്ററും കമ്പ്യൂട്ടര്‍ സയന്‍സും നിയമബിരുദവും ഉള്ള ഏക ജോര്‍ജിയ സ്റ്റേറ്റ് ലെജിസ്ലേറ്ററും ആകും അശ്വിന്‍.

മേയ് മാസത്തില്‍ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അശ്വിന്‍ രാമസ്വാമി ബിരുദം നേടിയത്. 1990-ല്‍ തമിഴ്നാട്ടില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് അശ്വിന്‍ രാമസ്വാമിയുടെ മാതാപിതാക്കള്‍ .