ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ലൈന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മെട്രോ യാത്രയും പ്രധാനമന്ത്രി നടത്തി.

എസ്പ്ലനേഡില്‍ നിന്ന് ഹൗറ മൈതാനത്തേക്കുള്ള മെട്രോ യാത്രയ്ക്കിടെ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിച്ചതക്കുന്ന ദൃശ്യങ്ങള്‍ ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി പറയുന്നത് ശ്രദ്ധിച്ച് കേട്ടും ചില തമാശകള്‍ക്ക് ചിരിച്ചും കുട്ടികള്‍ മോദിക്കൊപ്പം യാത്ര ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്, ബിജെപി നേതാക്കളായ സുവേന്ദു അധികാരി, സുകാന്ത മജുംദാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളുമായും അദ്ദേഹം സംസാരിച്ചു.

പശ്ചിമബംഗാള്‍ തലസ്ഥാനത്തിന്റെ രണ്ട് നഗരങ്ങളായ ഹൗറയെയും സാള്‍ട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൗറ മൈതാനം മുതല്‍ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈസ്റ്റ്-വെസ്റ്റ് മെട്രോ 4,965 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്ക്-പടിഞ്ഞാറ് മെട്രോ ഇടനാഴിയുടെ ആകെയുള്ള 16.6 കിലോമീറ്ററില്‍ 10.8 കിലോമീറ്ററും നദിക്ക് താഴെയുള്ള തുരങ്കം ഉള്‍പ്പെടെ ഭൂമിക്കടിയിലാണ്. നദിക്ക് താഴെയുള്ള 520 മീറ്റര്‍ ദൂരം വെറും 45 സെക്കന്‍ഡിനുള്ളില്‍ ഒരു മെട്രോ ട്രെയിന്‍ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide