

തിരുവനന്തപുരം: കേരളത്തിന്റെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരില്‍ ആകെ ഭീതിപടര്‍ത്തിക്കൊണ്ടാണ് വന്യമൃഗങ്ങളുടെ ആക്രമണം വ്യാപിക്കുന്നത്. ഇന്നലെ ഇടുക്കി അടിമാലിയില്‍ എഴുപത്തിരണ്ടുകാരിയെ കാട്ടാന കുത്തിക്കൊന്നതിന്റെ നടുക്കം മാറും മുമ്പാണ് ഇന്ന് വീണ്ടും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്യമൃഗ ആക്രമണം ഉണ്ടായത്.
തൃശൂര്‍ പെരിങ്ങല്‍കുത്തിന് സമീപം വാച്ചുമരം കോളനിയിലെ വത്സലയ്ക്കാണ് ഇന്ന് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം എന്നാണ് വിവരം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് രണ്ടാമത്തെ മരണം ഉണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലാട്ടിയില്‍ അബ്രഹാം (70 )മാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഇതോടെ ഇന്നലെയും ഇന്നുമായി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇതോടെ ജനുവരി ഒന്നുമുതല്‍ ഇന്നുവരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി.
സംഭവത്തില്‍ അതിരൂക്ഷമായ ജനരോഷമാണ് കേരളത്തില്‍ ഉയരുന്നത്. പലയിടങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. ഇന്നലെ ഇടുക്കി സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കോണ്‍ഗ്രസ് പ്രതിഷേധം രാത്രി നീളെ വലിയ നാടകീയ സംഭവങ്ങള്‍ക്കാണ് കാരണമായി. മാത്യുകുഴല്‍നാടന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും അതേ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളും ഉണ്ടായി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായിട്ടായിരുന്നു ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരില്‍ നിന്ന് മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തതൊക്കെ വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. ആ സംഭവങ്ങളുടെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് ഇന്ന് വീണ്ടും 2 മരണങ്ങള്‍ കൂടി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കേരളത്തില്‍ സംഭവച്ചിരിക്കുന്നത്.
വന്യമൃഗശല്ല്യത്തില്‍ നിന്ന് ജനങ്ങളുടെ രക്ഷിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് പ്രതിപക്ഷ പാര്‍ടികള്‍ ആരോപിക്കുന്നത്.
protests in different parts of kerala on Wild Animal menace in kerala