ട്രംപിന്റെ ചോര വീഴ്ത്തിയ തോക്ക് വാങ്ങിയത് 11 വര്‍ഷം മുമ്പ്

പെന്‍സില്‍വാനിയ റാലിക്കിലെ ശനിയാഴ്ചയാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേല്‍ക്കുന്നത്. 20 കാരനായ തോമസ് മാത്യു ക്രൂക്കിന്റെ തോക്കിന്‍ മുനയില്‍ നിന്നും അത്ഭുതകരമായാണ് മുന്‍ പ്രസിഡന്റ് ജീവന്‍ മുറുകെ പിടിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ, അക്രമി ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരണങ്ങള്‍ പുറത്ത്.

വെടിവയ്പ്പിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട തോമസ് ഉപയോഗിച്ച തോക്ക് 2013-ല്‍ വാങ്ങിയത്. തോക്കുധാരിയുടെ പിതാവ് നിയമപരമായി വാങ്ങിയതാണിതെന്നും ഫെഡറല്‍ അന്വേഷകര്‍ കണ്ടെത്തിയതായി വിവരം.

20 കാരനായ തോക്കുധാരി തോമസ് മാത്യു ക്രൂക്ക്‌സ്, വെടിവയ്പ്പ് നടന്ന ദിവസം രാവിലെ ഒരു പ്രാദേശിക തോക്ക് കടയില്‍ നിന്ന് ബുള്ളറ്റുകള്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്തതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ക്രൂക്ക്‌സിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. എന്നാല്‍ ഇതുവരെ വെടിവയ്പ്പിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല.

പെന്‍സില്‍വാനിയയിലെ ബട്ലറില്‍ ട്രംപിന് വേണ്ടി ശനിയാഴ്ച നടന്ന റാലിയിലാണ് അദ്ദേഹത്തിന്റെ വലതു ചെവിയില്‍ വെടിയേറ്റത്. അക്രമിയായ യുവാവിനെ സംഭവ സ്ഥലത്തുവെച്ചുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നിരുന്നു. യുവാവിന്റെ വെടിയേറ്റ് റാലിയില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

More Stories from this section

family-dental
witywide