മയക്കുമരുന്ന് വിൽക്കാൻ ശ്രമം; കുറ്റക്കാരനാണെന്ന് കണ്ടെത്തിയ യുഎസ് പൗരനെ റഷ്യ ജയിലിലടച്ചു

മോസ്‌കോ: മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ യുഎസ് പൗരനായ റോബർട്ട് റൊമാനോവ് വുഡ്‌ലാൻ്റിന് റഷ്യൻ കോടതി വ്യാഴാഴ്ച പന്ത്രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു.

ജനുവരി ആദ്യം റഷ്യയിൽ അറസ്റ്റ് ചെയ്യപ്പെട്ട വുഡ്‌ലാൻഡ് തൻ്റെ കുറ്റം ഭാഗികമായി സമ്മതിച്ചതായി അദ്ദേഹത്തിൻ്റെ അഭിഭാഷകനായ സ്റ്റാനിസ്ലാവ് ക്ഷെവിറ്റ്‌സ്‌കി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അധികാരികൾ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ തല മൊട്ടയടിച്ച വുഡ്‌ലാൻഡ് ഒരു കോടതി മുറിയിലെ കൂട്ടിനുള്ളിൽ ശ്രദ്ധയോടെ തന്റെ വിധി കേൾക്കുന്നതായി കാണാം. വിധി വായിക്കുമ്പോൾ വുഡ്‌ലാൻഡ് അല്പം വികാരാധീനനായിരുന്നു.

വൻതോതിലുള്ള ക്രിമിനൽ സംഘത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന വുഡ്‌ലാൻഡ് മോസ്‌കോയ്ക്ക് പുറത്തുള്ള ഒരു പിക്ക്-അപ്പ് പോയിൻ്റിൽ നിന്ന് 50 ഗ്രാം മെഫെഡ്രോൺ, ആംഫെറ്റാമൈൻ എന്നിവ കടത്തുകയും മയക്കുമരുന്ന് ഒരു അപ്പാർട്ട്‌മെൻ്റിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി മോസ്കോ പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

മയക്കുമരുന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. പതിറ്റാണ്ടുകളായി ഇരു ശക്തികളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ രൂക്ഷമാകുന്നതിനിടെ, റഷ്യയിൽ തടവിലാക്കപ്പെട്ട നിരവധി അമേരിക്കക്കാരുടെ പട്ടികയിൽ ഒരാളാണ് 32 കാരനായ വുഡ്‌ലാൻഡ്.

റഷ്യൻ സുരക്ഷാ സേവനങ്ങളിൽ അപകടസാധ്യത ചൂണ്ടിക്കാട്ടി എല്ലാ അമേരിക്കക്കാർ ഉടൻ റഷ്യ വിടണമെന്ന് വാഷിംഗ്ടൺ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide