
കൊച്ചി: ടൂറിസം പറന്നിറങ്ങി സീ പ്ലെയിൻ, നാളെ പരീക്ഷണപ്പറക്കൽ, ലക്ഷ്യം ടൂറിസം രംഗത്തെ കുതിപ്പ് മേഖലയിൽ കുതിപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന സീ പ്ലെയിൻ കൊച്ചിയിലിറങ്ങി. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിന് കൊച്ചിയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഞായറാഴ്ച ഉച്ചയോടെ ബോള്‍ഗാട്ടി കായലിലാണ് സീ പ്ലെയിന്‍ ലാൻഡ് ചെയ്തത്. നാളെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സര്‍വീസ്. രാവിലെ 9.30ന് വിമാനം പുറപ്പെടും.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ജലവിമാന സര്‍വീസ്.
കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുക. ടൂറിസത്തിന് പുറമെ, രക്ഷാപ്രവര്‍ത്തനത്തിനും മെഡിക്കല്‍ എമര്‍ജന്‍സിക്കും സീ പ്ലെയിന് ഉപയോഗിക്കാനാകും. വിജയവാഡയിൽ നിന്നാണ് സീപ്ലെയിൻ എത്തിയത്.
Seaplane start in Kerala