ഹഷ് മണി കേസ്; ട്രംപിന് എതിരെ വിധി പറയുന്നത് അനിശ്ചിതകാലത്തേക്ക് നീട്ടി

വാഷിങ്ടൺ: സ്റ്റോമി ഡാനിയൽസ് എന്ന രതിചിത്രനടിയുമായുള്ള വിവാഹേതരബന്ധം മറച്ചുവെക്കാൻ നടിക്കു പണം നൽകിയ ഹഷ്മണി കേസിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ വിധി പറയുന്നത് യു.എസ്. കോടതി അനിശ്ചിതകാലത്തേക്ക് നീട്ടി.

നവംബർ 26-നാണ് കേസിൽ വിധി പറയേണ്ടിയിരുന്നത്. സ്റ്റോമിക്ക് പണം നൽകിയത് മറച്ചുവെക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഈ കേസിൽ ട്രംപ് കുറ്റവാളിയാണെന്ന് മാൻഹാട്ടനിലെ കോടതി കണ്ടെത്തിയിരുന്നു. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ഉന്നയിച്ചിരുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കെ ശിക്ഷാവിധി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിക്ഷവിധിക്കുന്ന തീയതി പലതവണയായി മാറ്റിയിരുന്നു.

970-കളിലെ നിയമപ്രകാരം യുഎസ്. പ്രസിഡന്റിനെ ക്രിമിനൽക്കേസുകളിൽ വിചാരണ ചെയ്യാനാവില്ല. പ്രസിഡന്റാകുന്നതോടെ സ്വയം മാപ്പുനൽകി കേസിൽനിന്നൊഴിവാകാൻ ട്രംപിനു കഴിയുമെന്നിരിക്കേയാണ് നടപടി. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേയുള്ള നടപടികൾ നിർത്തിവെക്കാനുള്ള നീക്കം യു.എസ്. നീതിന്യായവകുപ്പ് തുടങ്ങിയിരുന്നു.

Sentencing against Trump postponed indefinitely in Hush Money Case

More Stories from this section

family-dental
witywide