
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പൊലീസിനെതിരെ വിമർശനവുമായി അച്ഛൻ ജയപ്രകാശ് രംഗത്ത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ അച്ഛൻ, പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടി. നിലവിൽ പൊലീസ് അന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്ക് അല്ല പൊലീസ് കേസെടുക്കേണ്ടിയിരുന്നതെന്നും, കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നിയമപോരാട്ടം തുടരുമെന്നും ജയപ്രകാശ് വ്യക്തമാക്കി. മുഴുവൻ പ്രതികളും പിടിയിലായെങ്കിലും അവർക്കെതിരെ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകളാണെന്നും അദ്ദേഹം വിവരിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ജയപ്രകാശ് വിശദീകരിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റ് പറ്റിപ്പോയി എന്ന എസ് എഫ് ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നുവെന്ന പ്രസ്താവനയെന്നും ജയപ്രകാശ് അഭിപ്രായപ്പെട്ടു.
Sidharth death case latest update father jayaprakash against police investigation