മോദിക്കെതിരെ പരാതി നൽകി യെച്ചൂരി, ‘രാമക്ഷേത്രചടങ്ങ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നു’

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാതി നൽകി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നുവെന്നാണ് യെച്ചൂരി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. രാജ്യത്ത് വര്‍ഗ്ഗീയ വികാരം ഉണര്‍ത്തി വോട്ട് നേടാനുള്ള ലക്ഷ്യമാണ് പ്രധാനമന്ത്രി ഇതിലൂടെ നടത്തുന്നതെന്നാണ് യെച്ചൂരി പരാതിയിൽ പറയുന്നത്.

പ്രതിപക്ഷം രാമക്ഷേത്രത്തിന് എതിരാണെന്നും രാമനെ അധിക്ഷേപിക്കുകയാണെന്നും, പ്രതിപക്ഷം അധികാരത്തിലേറിയാൽ രാമനവമി ആഘോഷങ്ങള്‍ നിർത്തലാക്കുമെന്നും പ്രധാനമന്ത്രി വിവിധയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞെന്നും യെച്ചൂരി പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് മോദി നടത്തിയ ഇത്തരം പ്രസ്താവനകൾക്കെതിരെ നടപടി വേണമെന്നും സി പി എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാമക്ഷേത്രവും രാമന്റെ പ്രതിഷ്ഠയും ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജസ്ഥാനിലെ അജ്മീരില്‍ ഏപ്രില്‍ ആറിനും ബിഹാറിലെ നവാഡയില്‍ എപ്രില്‍ 7 നും ഉത്തര്‍പ്രദേശിലെ പിലിഭിത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും അടിസ്ഥാനത്തിലാണ് യെച്ചൂരി പരാതി നൽകിയിരിക്കുന്നത്.

Sitaram Yechury asks EC for quick action against PM Modi for accusing Oppn parties of disrespecting Lord Ram

More Stories from this section

family-dental
witywide