
കാനഡവഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബം തണുത്തു വിങ്ങലിച്ചു മരിച്ച സംഭവത്തിൽ രണ്ടുപേർ കുറ്റക്കാരെന്നു കോടതി. ഡേർട്ടി ഹാരി” എന്ന് അറിയപ്പെടുന്ന ഇന്ത്യൻ പൗരൻ ഹർഷ്കുമാർ രാമൻലാൽ പട്ടേൽ (29), ഫ്ലോറിഡയിൽ നിന്നുള്ള അമേരിക്കക്കാരനായ സ്റ്റീവ് ഷാൻഡിൻ (50) എന്നിവർക്ക് എതിരെയാണ് കോടതി കുറ്റം വിധിച്ചത്. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ സഹായിക്കുന്ന ക്രിമിനൽ എൻ്റർപ്രൈസസിൻ്റെ ഭാഗമായിരുന്നു ഇരുവരുമെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
2022 ജനുവരിയിൽ കാനഡ അതിർത്തി വഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഗുജറാത്ത് സ്വദേശികളായ വൈശാലിബെൻ പട്ടേൽ (37), ഭർത്താവ് ജഗദീഷ് പട്ടേൽ (39) അവരുടെ 11 വയസ്സുള്ള മകൾ വിഹാംഗി; അവരുടെ മൂന്ന് വയസ്സുള്ള മകൻ ധാർമിക് എന്നിവർ കൊടുതണുപ്പിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഡേർട്ടി ഹാരി എന്ന ഹർഷ്കുമാർ പട്ടേൽ അനധകൃതമായി ഇന്ത്യയിൽ നിന്ന് ആളുകളെ യുഎസിലേക്ക് കടത്തുന്ന ഏജൻ്റാണ് .
കാനഡ – യുഎസ് അതിർത്തിയിൽ ആളുകളെ എത്തിച്ചശേഷം. കുറച്ചു ദൂരം നടന്ന് യുഎസിൽ പാർക്ക് ചെയ്തിരുന്ന സ്റ്റീവ് ഷാൻഡിൻ്റെ പിക്ക് അപ് വാൻ വഴി ആളുകളെ കടത്തുകയായിരുന്നു പതിവ്. പക്ഷേ മറ്റ് 7 പേർക്കൊപ്പം ആ നാലംഗ കുടുംബം അതിർത്തി കടക്കാൻ ശ്രമിച്ച ആ ദിവസം മൈനസ് 23 ഡിഗ്രിയായിരുന്നു തണുപ്പ്. കൊടും തണുപ്പും ഇരുട്ടുമൂലം ഇവർ കൂട്ടം തെറ്റിയിരുന്നു. അതിർത്തിയിൽ മഞ്ഞിൽ പുതഞ്ഞുപോയ ഷാൻഡിൻ്റെ പിക്ക് അപ് വാൻ അതിർത്തി രക്ഷാ സേന കണ്ടെത്തി. കൂടുതൽ തിരച്ചിലിനൊടുവിൽ നാലംഗ കുടുംബത്തെ കണ്ടെത്തി. കുട്ടികൾ നേരത്തേ തന്നെ മരിച്ചിരുന്നു. മുതിർന്നവർ ഹൈപർ തെർമിയ അവസ്ഥയിൽ ബോധം നശിച്ച് വെളിപ്രദേശത്തു കൂടി നടക്കുകയായിരുന്നു.
Smugglers convicted after Indian family froze to death in US – Canada border