
ചെന്നൈ: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച് ജസ്റ്റിസ് കേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സർക്കാരിന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് രജനിയുടെ പ്രതികരണം.
മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ല, തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരോടാണ് രജനി കാന്തിന്റെ പ്രതികരണമുണ്ടായത്.
അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെന്നിന്ത്യൻ താരം രാധികയുടെ വെളിപ്പെടുത്തലിൽ മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ വാക്കേറ്റമുണ്ടായി. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു.