നിര്‍ണ്ണായക നീക്കവുമായി ബൈഡന്‍ ഭരണകൂടം: നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ യു.എസിലേക്ക് വരാന്‍ അനുവദിക്കുന്ന പദ്ധതി പുനരാരംഭിക്കും

വാഷിംഗ്ടണ്‍: നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ യു.എസിലേക്ക് വരാന്‍ അനുവദിക്കുന്ന പദ്ധതി പുനരാരംഭിക്കാന്‍ ബൈഡന്‍ ഭരണകൂടം. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് വരാന്‍ അനുവദിക്കുന്ന ഒരു ഇമിഗ്രേഷന്‍ പ്രോഗ്രാം ബിഡന്‍ ഭരണകൂടം പുനരാരംഭിക്കുന്നത്.

പദ്ധതിയില്‍ അധിക ശ്രദ്ധ ആവശ്യമായതിനാലും തട്ടിപ്പ് നടക്കുമെന്ന എന്ന ആശങ്കകളുള്ളതിനാലും കുടിയേറ്റക്കാരുടെ യുഎസ് അധിഷ്ഠിത സാമ്പത്തിക സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ അധിക പരിശോധനയ്ക്ക് വിധേയമാക്കും. ഈ ആശങ്കകള്‍ അന്വേഷിക്കുന്നതിനായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഈ മാസം ആദ്യം പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും കാര്യമായ തട്ടിപ്പോ വഞ്ചനാപരമായ നീക്കമോ കണ്ടെത്തിയില്ലെന്നാണ് വിവരം.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ നിലവിലുള്ള കര്‍ശനമായ പരിശോധനയ്ക്കൊപ്പം, സ്‌പോണ്‍സര്‍മാര്‍ക്കുള്ള പുതിയ നടപടിക്രമങ്ങള്‍ ഈ പ്രക്രിയകളുടെ സമഗ്രതയെ ശക്തിപ്പെടുത്തുകയും ഗുണഭോക്താക്കളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

2023 ജനുവരിയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നവര്‍ക്ക് അഭയം നല്‍കാനാകും ഒപ്പം, നിയമപരമായ പ്രവേശനത്തിനുള്ള പാതകള്‍ ഒരുക്കുക കൂടിയാണ്. ഇത് ബൈഡന്‍ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളുടെ ഒരു പ്രധാന ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായി യു.എസ്. നാല് രാജ്യങ്ങളില്‍ നിന്ന് പ്രതിമാസം 30,000 പേരെ രണ്ട് വര്‍ഷത്തേക്ക് സ്വീകരിക്കുകയും തൊഴില്‍ അംഗീകാരത്തിനുള്ള യോഗ്യത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ യോഗ്യത നേടുന്നതിന്, കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ ഒരു സാമ്പത്തിക സ്‌പോണ്‍സര്‍ ഉണ്ടായിരിക്കണം. തെക്കന്‍ അതിര്‍ത്തിയിലൂടെ കടക്കുന്നതിനുപകരം സ്വന്തം ചെലവില്‍ അമേരിക്കയിലേക്ക് വ്യോമമാര്‍ഗം എത്തുകയും വേണം. സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിക്കുന്നവരും അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരും ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ പരിശോധനയ്ക്ക് വിധേയരാകണം. യുഎസ് ആസ്ഥാനമായുള്ള സ്‌പോണ്‍സര്‍മാര്‍ സമര്‍പ്പിക്കുന്ന സാമ്പത്തിക രേഖകളുടെയും അവരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളുടെയും കൂടുതല്‍ സൂക്ഷ്മപരിശോധനയും അധിക പരിശോധനയില്‍ ഉള്‍പ്പെടും

റിപ്പബ്ലിക്കന്‍മാര്‍ ഈ പരിപാടിയെ ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനയ്ക്കായി ഈ മാസം ആദ്യം പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍ അവര്‍ ഭരണകൂടത്തെ കടന്നാക്രമിച്ചു, കുടിയേറ്റക്കാരെ ശരിയായി പരിശോധിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു. പദ്ധതി പുനരാരംഭിക്കാന്‍ വ്യാഴാഴ്ച എടുത്ത തീരുമാനത്തെയും അവര്‍ വിമര്‍ശിച്ചു.

More Stories from this section

family-dental
witywide