തോക്കുധാരിയായ അക്രമിയെ പലരും കണ്ടു, പൊലീസ് മാത്രം കണ്ടില്ല; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് എന്തുകൊണ്ടു പിഴച്ചു

ശനിയാഴ്ച രാത്രി പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിന് നേരെ വന്ന വെടിയുണ്ടയിൽ അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റാലിയിൽ പങ്കെടുക്കുകയായിരുന്ന ഒരാൾ വെടിയേറ്റ് മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അമേരിക്കയിലെ സുരക്ഷ – പൊലീസ് സൌകര്യങ്ങളെ കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും പൊളിച്ചടുക്കിയ ഒരു സംഭവമാണ് അരങ്ങേറിയത്. അമേരിക്കയിലെ മുൻ പ്രസിഡൻ്റായിരുന്ന , ഇത്തവണ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ഒരു വ്യക്തിയുടെ 150 മീറ്റർ അകലെ നിന്ന് 20 വയസ്സുള്ള ഒരു യുവാവ് വെടിവച്ചിരിക്കുകയാണ്. 5 തവണ അയാൾ വെടിയുതിർത്തു. ട്രംപിന്റെ തലയ്ക്ക് തൊട്ടുപിന്നിലൂടെ വെടിയുണ്ട പായുന്ന ചിത്രം ന്യൂയോർക്ക് ടൈംസിലെ ഡഗ് മിൽസിൻ്റെ ഫോട്ടോയിൽ വ്യക്തമായി കാണാം. ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ് ട്രംപ് . അദ്ദേഹത്തിന്റെ ചെവിക്കുട തുളച്ചുകയറിപ്പോയി വെടിയുണ്ട.

1981-ൽ ജോൺ ഹിങ്ക്‌ലി ജൂനിയർ റൊണാൾഡ് റീഗനെ വെടിവെച്ചുകൊന്നതിനുശേഷം, ഒരു പ്രസിഡൻ്റിനെതിരെയോ പ്രസിഡൻ്റ് സ്ഥാനാർത്ഥിക്കെതിരെയോ ഇത്രയും നാടകീയമായ അക്രമം നടന്നിട്ടില്ല.

ഇത്ര സുശക്തമായ സുരക്ഷാ സംവിധാനങ്ങളും ആയുധങ്ങളുമുള്ള അമേരിക്കയിൽ എങ്ങനെ ഒരാൾക്ക് കയ്യിൽ തോക്കുമായി ട്രംപിൻ്റെ അടുത്തുവരെ എത്താൻ കഴിഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിനാണ് സുരക്ഷാ ചുമതല എന്നു പറയുന്നു. സംഭവത്തിനു ശേഷം എഫ്ബിഐ നടത്തിയ വാർത്താ സമ്മേളനത്തിൽ അവരും ഇതിൽ ഞടുക്കം അറിയിച്ചു. ട്രംപിന്റെ പരിപാടി നടന്നുകൊണ്ടിരിക്കേ തൊട്ടടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് തോക്കുധാരിയായ ഒരാൾ കയറിപോകുന്നത് നിരവധി പേർ കണ്ടതായി പറയുന്നു. എന്നിട്ടും സുരക്ഷ ഒരുക്കേണ്ടവർ അത് കണ്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസിൻ്റെ വലിയ സംഘം ഇസ്രയേലിൽ കയറി ആക്രമണം നടത്തിയ സംഭവത്തെ തുടർന്ന് മൊസാദിനെ കുറിച്ചുള്ള സൂപ്പർ ഹീറോ കഥകളൊക്കെ പൊളിഞ്ഞു വീണതുപോലെയായി ഈ സംഭവം. തീർച്ചയായും ട്രംപ് റാലിയിൽ സുരക്ഷ കൈകാര്യം ചെയ്തതിന് യുഎസ് രഹസ്യാന്വേഷണ വിഭാഗം കടുത്ത വിമർശനം നേരിടേണ്ടിവരും.
തൻ്റെ ചേംബർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ ഇപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞു. ആ അന്വേഷണങ്ങൾക്ക് സമയമെടുക്കും.
എന്നാൽ ഇപ്പോൾ, ഒരു കാര്യം വ്യക്തമാണ്: അമേരിക്കയുടെ രാഷ്ട്രീയം ഒരു പുതിയ, വഴിത്തിരിവിലാണ് .

The Myth of security and safety of US Forces Shattered after Trump shooting

More Stories from this section

family-dental
witywide