മങ്കിപോക്സ് പടരുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

എം പോക്‌സ് അഥവാ മങ്കി പോക്‌സ് പടരുന്നതിനാല്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് കോംഗോയില്‍ മങ്കി പോക്‌സ് അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അടിയന്തര സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

മാരകമായ മങ്കി പോക്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് ദ്രുതഗതിയില്‍ പടരുന്നുവെന്നും മുമ്പ് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത അയല്‍ രാജ്യങ്ങളിലേക്കാണ് ഇപ്പോഴിത് വ്യാപിക്കുന്നതെന്നും സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഈവര്‍ഷം ഇതുവരെ പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ഞൂറിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട് കോംഗോയിലാണ് രോഗം ഏറ്റവും അധികം പിടിമുറുക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഈ വര്‍ഷത്തെ രോഗബാധിതര്‍. കോംഗോയുടെ അയല്‍രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

More Stories from this section

family-dental
witywide