തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു, അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. ഡാം തകരുന്നത് ഒഴിവാക്കാൻ ഡാമിന്റെ മുഴുവൻ ഗേറ്റുകളും തുറന്നു. 35 ​ഗേറ്റുകളാണ് ഡാമിനുള്ളത്. മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് തും​ഗഭദ്ര. കൊപ്പൽ ജില്ലയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്.

സംഭവത്തെ തുടർന്ന് കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകി. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ അധികൃതർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19–ാം ഗേറ്റിൽ തകരാർ ഉണ്ടായത്.

പിന്നാലെ അണക്കെട്ടിന് തകരാർ സംഭവിക്കാതിരിക്കാൻ മറ്റ് ഗേറ്റുകൾ ഉയർത്തുകയായിരുന്നു. 60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികൾ നടക്കൂ എന്ന് അധികൃതർ പറഞ്ഞു. 1953ലാണ് ഡാം കമ്മിഷന്‍ ചെയ്തത്.

Thungabhadra Dam gate collapsed

More Stories from this section

family-dental
witywide