‘ഗാസ… തീവ്രവാദത്തിന്റെ വേദിയാകാന്‍ കഴിയില്ല, ഗാസയില്‍ ഇസ്രായേല്‍ വീണ്ടും അധിനിവേശം ഉണ്ടാകരുത്’: അമേരിക്ക

ബ്യൂണസ് ഐറിസ്: ഗാസ മുനമ്പില്‍ ഇസ്രായേല്‍ വീണ്ടും അധിനിവേശം നടത്തുന്നതിലും ഫലസ്തീന്‍ പ്രദേശത്തിന്റെ വലിപ്പം കുറയ്ക്കുന്നതിലും വാഷിംഗ്ടണിന്റെ എതിര്‍പ്പ് അറിയിച്ചു. വെള്ളിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് എതിര്‍പ്പ് ആവര്‍ത്തിച്ചത്. മുമ്പും ഇതേ ആവശ്യം അമേരിക്ക ഉന്നയിച്ചിരുന്നു. ബ്രസീലില്‍ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബ്യൂണസ് ഐറിസില്‍ വെച്ചാണ് ബ്ലിങ്കെന്‍ ഇതേ അഭിപ്രായം ആവര്‍ത്തിച്ചത്.

‘ഗാസ… തീവ്രവാദത്തിന്റെ വേദിയാകാന്‍ കഴിയില്ല. ഗാസയില്‍ ഇസ്രായേല്‍ വീണ്ടും അധിനിവേശം ഉണ്ടാകരുത്. ഗാസ പ്രദേശത്തിന്റെ വലിപ്പം കുറയ്ക്കരുതെന്നും’ബ്ലിങ്കന്‍ പറഞ്ഞു.

ഹമാസിനെ പരാജയപ്പെടുത്തി കഴിഞ്ഞാല്‍ ഗാസ മുനമ്പില്‍ ഉടനീളം പ്രവര്‍ത്തിക്കാന്‍ തന്റെ രാജ്യത്തിന്റെ സൈന്യത്തിന് ‘അനിശ്ചിതകാല സ്വാതന്ത്ര്യം’ ലഭിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധാനന്തര ഗാസയുടെ പദ്ധതി എന്ന നിലയില്‍ നെതന്യാഹു മുന്നോട്ടുവെച്ച ഈ നിര്‍ദേശത്തിന്റെ മറുപടിയായാണ് ബ്ലിങ്കന്റെ പരാമര്‍ശം എത്തിയിരിക്കുന്നത്

ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വഷളായതായി പലസ്തീനികള്‍ നിരന്തരം പരാതിപ്പെടുന്നുണ്ട്.

അതേസമയം, വെസ്റ്റ് ബാങ്കിലെ ഇസ്രയേലി സെറ്റില്‍മെന്റുകളുടെ ഏത് വിപുലീകരണവും അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടാത്തതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സെറ്റില്‍മെന്റുകളെക്കുറിച്ചുള്ള വ്യക്തമായ അപലപനങ്ങളില്‍ ഒന്നാണ് ബ്ലിങ്കന്റെ അഭിപ്രായങ്ങള്‍. സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ ട്രംപ് ഭരണകൂടം യുഎസ് നയം തിരുത്തിയിരുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ വാസസ്ഥലങ്ങള്‍ വികസിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ താന്‍ നിരാശനാണെന്നും യുഎസ് ഉന്നത നയതന്ത്രജ്ഞന്‍ ആന്റണി ബ്ലിങ്കന്‍ ആശങ്ക പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide