
സോൾ: ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു മറുപടിയായി യുഎസ് വ്യോമാഭ്യാസം. കൊറിയൻ ഉപദ്വീപിൽ സഖ്യകക്ഷികളുമായിച്ചേർന്ന് യു.എസ്. വ്യോമാഭ്യാസമാരംഭിച്ചു. ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് ഞായറാഴ്ചയാണ് അഭ്യാസം തുടങ്ങിയത്. യു.എസിന്റെ ദീർഘദൂര ബി-1ബി ബോംബർ വിമാനങ്ങൾ ശക്തിപ്രകടനത്തിൽ അണിനിരന്നു. ജപ്പാന്റെയും ദക്ഷിണകൊറിയയുടെയും പോർവിമാനങ്ങളും പങ്കെടുത്തു. മൂന്നുരാജ്യങ്ങളും ചേർന്നുനടത്തുന്ന ഈ വർഷത്തെ രണ്ടാംഅഭ്യാസമാണിത്.
വ്യാഴാഴ്ചയാണ് ലോകത്തെ ഏറ്റവും കരുത്തേറിയതെന്ന അവകാശവാദത്തോടെ പുതുതായി വികസിപ്പിച്ച ഹ്വാസോങ്-19 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തരകൊറിയ മിസൈൽ പരീക്ഷിക്കുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. മിസൈൽ പരിധിയിൽ വാഷിങ്ടൺ അടക്കം അമേരിക്കയുടെ തന്ത്രപ്രധാന നഗരങ്ങൾ ഉൾപ്പെടുമെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.
US b1 lancer bomber participates in air drills near South Korea