അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് ബുള്ളറ്റുകൾ കൊണ്ടല്ല ബാലറ്റ് കൊണ്ട്: ജോ ബൈഡൻ

അമേരിക്കൻ ജനങ്ങളുടെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കേണ്ടത് ബുള്ളറ്റുകൊണ്ടല്ല, ബാലറ്റു കൊണ്ടായിരിക്കണം എന്ന് ജോ ബൈഡൻ. ശനിയാഴ്ച ട്രംപ് റാലിയുലുണ്ടായ അക്രമ സംഭവത്തിനു ശേഷം ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. അമേരിക്കയെ മാറ്റാനുള്ള ശക്തി ജനങ്ങളുടെ കൈകളിലാണ് അധിവസിക്കേണ്ടത് അല്ലാതെ അക്രമികളുടെ കൈകളിലല്ല. ജനാധിപത്യം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട്, വോട്ടെടുപ്പിലൂടെ അമേരിക്കയുടെ ഭാഗദേയം നിർണയിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഓവൽ ഓഫിസിലിരുന്നാണ് അദ്ദേഹം അമേരിക്കയെ അഭിസംബോധന ചെയ്തത്. ഇതിനു മുമ്പ് 2 തവണ മാത്രമേ അദ്ദേഹം ഓവൽ ഓഫിസിലിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളു.

“പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിൻ്റെ റാലിക്ക് നേരെ ഇന്നലെയുണ്ടായ അക്രമത്തിനു ശേഷം നമ്മുടെ രാഷ്ട്രീയ രംഗം വല്ലാതെ തിളച്ചുമറിയുകയാണ്. ഈ ഉഷ്ണം ഒന്നു ശമിപ്പിക്കേണ്ടതുണ്ട്. ചൂടേറിയ ചില വാക്ക്പോരുകളും നടക്കുന്നുണ്ട്. ദയവു ചെയ്ത് അതിൽ നിന്ന് പിന്മാറണം. രാഷ്ട്രീയത്തിലും നേതാക്കളുടെ കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ രാഷ്ട്രീയത്തിൽ സമാധാനപരമായ സംവാദമാണ് നടക്കേണ്ടത്. അത് ഒരിക്കലും ഒരു യുദ്ധക്കളമായിരിക്കരുത്, അവിടെ കൊലവിളികൾ പാടില്ല. നമ്മുടെ ബോധ്യങ്ങൾ എത്ര ശക്തമാണെങ്കിലും, നമ്മൾ ഒരിക്കലും അക്രമത്തിലേക്ക് ഇറങ്ങരുത്.” ബൈഡൻ ആഹ്വാനം ചെയ്തു.

അക്രമത്തിൽ കൊല്ലപ്പെട്ട കോറി കംപറേറ്റോറിൻ്റെ കുടുംബത്തിന് ജോ ബൈഡൻ ഒരിക്കൽ കൂടി അനുശോചനം അറിയിച്ചു. “കോറി ഒരു നല്ല ഭർത്താവും പിതാവും അഗ്നിശമന സേനാനിയുമായിരുന്നു. ആ വെടിയുണ്ടകളിൽ നിന്ന് തൻ്റെ കുടുംബത്തെ രക്ഷിച്ച അയാൾ ഒരു ഹീറോയാണ്”. എല്ലാവരും അയാളേയും കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾക്കൊള്ളണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻ്റെ ഭാവി സംരക്ഷിക്കാൻ രാജ്യം അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. സത്യത്തേയും നിയമ വാഴ്ചയേയും മാനിക്കുന്ന ജനാധിപത്യത്തിനായി നിലകൊള്ളണം. യുഎസ് രാഷ്ട്രീയത്തിൽ അക്രമം ഒന്നിനും ഒരു ഉത്തരമല്ല, ട്രംപിനു നേരെയുണ്ടായ വധശ്രമം, ജനുവരി 6 ലെ ക്യാപിറ്റോൾ അക്രമം, മുൻ സഭാ സ്പീക്കർ നാൻസി പെലോസിക്കെതിരായ ആക്രമണം എന്നിവയുൾപ്പെടെയുള്ള സംഭവങ്ങളുടെ ഒരു നിര ബൈഡൻ പരാമർശിച്ചു.

അമേരിക്കൻ ജനാധിപത്യത്തിൽ മര്യാദയും അന്തസ്സും ന്യായവും കേവലം വിചിത്രമായ സങ്കൽപ്പങ്ങളല്ല, മറിച്ച് ജീവനുള്ള യാഥാർത്ഥ്യങ്ങളാണ്. അത് സൂക്ഷിക്കാൻ എല്ലാ അമേരിക്കക്കാരും ബാധ്യസ്ഥരാണ് – ബൈഡൻ പറഞ്ഞു.

US President Biden Addresses nation after Assassination Attempt of Trump

More Stories from this section

family-dental
witywide