‘പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി’, രേവണ്ണയ്‌ക്കെതിരെ നല്‍കിയത് കള്ളക്കേസെന്ന് പരാതിക്കാരി, ട്വിസ്റ്റ്

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട സെക്സ് വീഡിയോ വിവാദത്തിന് മറ്റൊരു ട്വിസ്റ്റ്. ഒരു കൂട്ടം ആളുകള്‍ തന്നെ നിര്‍ബന്ധിച്ചാണ് കേസ് നല്‍കിയതെന്ന് കേസിലെ പരാതിക്കാരിലൊരാള്‍ അവകാശപ്പെട്ടു. ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു)നാണ് ഈ വിവരം പുറത്തുവിട്ടത്. പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് വ്യാജ പരാതി നല്‍കിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി പ്രസ്താവന നടത്തിയില്ലെങ്കില്‍ വേശ്യാവൃത്തിക്കുറ്റം ചുമത്തുമെന്ന് എസ്‌ഐടി ഉദ്യോഗസ്ഥര്‍ ഇരകളെ ഭീഷണിപ്പെടുത്തുന്നതായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി ഇന്നലെ അവകാശപ്പെട്ടിരുന്നു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനാണ് ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണ. ജെഡിഎസ് എംഎല്‍എയും പ്രജ്വലിന്റെ പിതാവുമായ എച്ച്.ഡി. രേവണ്ണ, തന്റെ മകന്‍ ഉള്‍പ്പെട്ട ലൈംഗികാരോപണത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായിരിക്കുകയാണ്.

അതേസമയം, എസ്‌ഐടി അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര ന്യായീകരിച്ചു. ജെഡിഎസ് ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide