
വാഷിംഗ്ടൺ: ഞായറാഴ്ച രാവിലെ വരെ 500ൽ അധികം ജീവനക്കാരും കരാറുകാരും ഇറാഖിലെ യുഎസ് നയതന്ത്ര കാര്യാലയത്തിൽ നിന്ന് ഒഴിഞ്ഞുപോയതായി റിപ്പോർട്ട്. ഇറാനിൽ യുഎസ് ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ നടന്നുവരികയായിരുന്നു എന്നാണ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
ശനിയാഴ്ച കൂടുതൽ ഉദ്യോഗസ്ഥർ ഇറാഖിൽ നിന്ന് പുറപ്പെട്ടതായി ഞായറാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് സ്ഥിരീകരിച്ചു. ഇത് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 12-ന് ആരംഭിച്ച നടപടിക്രമങ്ങളുടെ തുടർച്ചയാണ് ഈ ഒഴിഞ്ഞുപോക്കെന്നും പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്നും അതീവ ജാഗ്രതയുടെ ഭാഗമായും എംബസിക്ക് ഒഴിഞ്ഞുപോകാൻ ഉത്തരവ് നൽകിയിരുന്നുവെന്നും വക്താവ് പറഞ്ഞു. എംബസിയും കോൺസുലേറ്റ് ജനറലും പ്രവർത്തനങ്ങൾ തുടരുകയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.