
അമേരിക്ക കടുത്ത മഞ്ഞു വീഴ്ചയുടെ പിടിയിൽ . 30 സംസ്ഥാനങ്ങളിലെ 63 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ മുഴുവൻ നിശ്ചലമാക്കിയിരിക്കുകയാണ് കൊടും ശൈത്യം. 10 വർശത്തിനിടെയുണ്ടായ ഏറ്റവും വലിയ ശൈത്യത്തിൻ്റെ പിടിയിലാണ് അമേരിക്ക. കെൻ്റക്കി, വിർജീനിയ, വെസ്റ്റ് വെർജീനിയ, അർക്കൻസാസ്, ന്യൂജേഴ്‌സി, കൻസസ്, മിസോറി എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഹിമ കൊടുങ്കാറ്റിൻ്റെ ഫലമായി ആയിരക്കണക്കിന് വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. നിരവധി റോഡുകൾ അടച്ചിട്ടു, പലയിടത്തും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
കനത്ത മഞ്ഞുവീഴ്ചയും ഏറെ തണുത്ത താപനിലയും വീശിയടിക്കുന്ന ഹിമക്കാറ്റുമൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഏറെപ്പേർ.
ആർട്ടിക്കിൽ നിന്ന് മധ്യ യുഎസിലേക്ക് വീശിയടിച്ച ധ്രുവ ചുഴലിക്കാറ്റാണ് ഇത്ര മേൽ താപനില കുറയാൻ കാരണമാക്കിയത്.
കൻസാസ്, വെസ്റ്റേൺ നെബ്രാസ്ക, ഇൻഡ്യാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ മഞ്ഞു നിറഞ്ഞു. അവിടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ സംസ്ഥാനത്തിൻ്റെ നാഷണൽ ഗാർഡ് സജീവമായി രംഗത്തുണ്ട്.. നാഷണൽ വെതർ സർവീസ് കൻസസിലും മിസോറിയിലും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയതിനാൽ കുറഞ്ഞത് 10 ഇഞ്ച് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.
കൻസസിൻ്റെ വടക്ക് കിഴക്കൻ ഭാഗത്തുള്ള എല്ലാ ഹൈവേകളും അടച്ചിട്ടിരിക്കുകയാണ്. മിസോറി അതിർത്തിക്ക് സമീപമുള്ള കൻസാസ് സിറ്റി വിമാനത്താവളത്തിൽ നിന്നുള്ള ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി.
63 million hit by massive winter storm in US