ഒടുവില്‍ ആശ്വാസ വാര്‍ത്തയെത്തി: വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകനെ രക്ഷപ്പെടുത്തി, കുടുങ്ങിയത് സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍

വാഷിംഗ്ടണ്‍ : പര്‍വതാരോഹണത്തിനിടെ വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാനെ് പ്രത്യേക സംഘം രക്ഷപെടുത്തി. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലെ ദെനാലിയുടെ ക്യാമ്പ് 5ല്‍ ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ഹസന്‍ കുടുങ്ങികിടന്നത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമാണ് ഉള്ളതെന്നായിരുന്നു ഷെയ്ഖിന്റെ സന്ദേശം. എവറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഇദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്.

ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്താന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു. ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.