പെന്‍സില്‍വേനിയയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിനോദയാത്ര കണ്ണീരിലായി, തടാകത്തില്‍ മുങ്ങിത്താണ സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവാവിന് ദാരുണാന്ത്യം

ന്യു ജേഴ്സി: പെന്‍സില്‍വേനിയയില്‍ തടാകത്തില്‍ മുങ്ങിത്താഴ്ന്ന സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു. ന്യു ജേഴ്സിയില്‍ വെല്‍ത്ത് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിപിന്‍ മൈക്കിള്‍ (40) ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്.

പെന്‍സില്‍വേനിയയിലെ പോക്കനോസില്‍ മെമ്മോറിയല്‍ വീക്കെന്‍ഡ് പ്രമാണിച്ച് വിനോദയാത്ര പോയതായിരുന്നു ബിപിനും സുഹൃത്തുക്കളും. അവിടെ എയര്‍ ബിഎന്‍ബി വഴിയുള്ള കെട്ടിടത്തിലായിരുന്നു താമസം. ഞായറാഴ്ച ഉച്ചയോടെ സമീപത്തെ സ്വകാര്യ തടാകമായ ലേയ്ക്ക് കാതറിനില്‍ രണ്ടു പേര്‍ കയാക്കിംഗിന് പോയി. ഇടക്ക് വച്ച് കയാക്ക് (ചെറിയ വള്ളം) മറിഞ്ഞു. ഇതുകണ്ട് കരയില്‍ നിന്ന ബിപിന്‍ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. അപകടത്തില്‍ പെട്ടവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന് രക്ഷപെടാനായില്ല. ബിപിന്റെ മൃതദേഹം പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് കരക്കെടുത്തത്.

ആലപ്പുഴ സ്വദേശിയാണ് ബിപിന്‍. പാറ്റേഴ്സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവകാംഗമാണ്. ഭാര്യ ബ്ലെസി ആര്‍. എന്‍. മൂന്ന് മക്കളുണ്ട്.

മുന്‍പ് മിഷിഗണിലും സമാന രീതിയിലുള്ള അപകടമുണ്ടായിരുന്നു. അപരിചിതനായ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ചാടിയ നവവരനായ മലയാളി യുവാവാണ് അന്ന് മരണപ്പെട്ടത്.

More Stories from this section

family-dental
witywide