
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതിന് പിന്നാലെ യുകെയിലെ ന്യൂസിലാൻഡ് ഹൈകമീഷണർക്കെതിരെ നടപടി. ട്രംപിന് ചരിത്രത്തിൽ ഗ്രാഹ്യമില്ലെന്ന് വിമർശിച്ചതിന് പിന്നാലെയാണ് ന്യൂസിലാൻഡ് ഹൈകമീഷണറുടെ പണി തന്നെ നഷ്ടമായിരിക്കുകയാണ്. ഗൗരവകരമായ പരമാർശമാണ് ഉണ്ടായതെന്ന് ആരോപിച്ചായിരുന്നു നടപടി. ലണ്ടനിൽ ഇയാഴ്ച നടന്ന പരിപാടിക്കിടെയാണ് ഹൈകമീഷണർ ഫിൽ ഗോഫിന്റെ ഭാഗത്ത് വിവാദ പരാമർശം നടത്തിയത്. അഡോൾഫ് ഹിറ്റ്ലറുമായി മ്യൂണിക് ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം വിന്റ്സറ്റൺ ചർച്ചിൽ നടത്തിയ പ്രസംഗം പരാമർശിച്ച് ഇതുപോലുള്ള ചരിത്രബോധം ട്രംപിനുണ്ടാ എന്നാണ് ഗോഫ് ചോദിച്ചത്.
ഇതിന് പിന്നാലെ ന്യൂസിലാൻഡ് വിദേശകാര്യമന്ത്രി വിന്റ്സ്റ്റൺ പീറ്റർ പ്രതികരണവുമായി എത്തുകയായിരുന്നു. ഗൗരവകരമായ സംഭവമാണ് ഉണ്ടായതെന്നും ഇത് അപലപിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈകമീഷണർ പദവിയിലിരുന്ന് പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ഗോഫ് പറഞ്ഞതെന്നും ന്യൂസിലാൻഡ് വിദേശകാര്യമന്ത്രി പറഞ്ഞു. ട്രംപുമായി ന്യൂസിലൻഡ് മികച്ച ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നതിടെയാണ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പ്രതികരണം വന്നത്.