
ഒന്നും വിട്ടുപറയാതെ ട്രംപ് ഭരണകൂ; ഇസ്രയേലിനെ പിന്തുണയ്ക്കാൻ യുഎസ് ഇറങ്ങുമോ? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമില്ലവാഷിംഗ്ടൺ: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ കടുക്കുമ്പോൾ കൃത്യമായി വിശദീകരണങ്ങൾ ഒന്നും നൽകാതെ ട്രംപ് ഭരണകൂടം. ഇസ്രയേൽ വ്യോമാക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിന് അറിവുണ്ടായിരുന്നോ, അവർ അനുമതി നൽകിയിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഈ രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം കുറയ്ക്കാൻ ട്രംപ് ഭരണകൂടം ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.
ഇസ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടത്തിൽ യുഎസ് സൈനിക ശക്തികളെ വിന്യസിക്കാൻ പ്രസിഡന്‍റ് ട്രംപ് തയ്യാറാണോ എന്നതും വ്യക്തമല്ല. ആഗോള സംഘർഷങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഡോണൾഡ് ട്രംപ് പ്രചാരണം നടത്തിയത്. എന്നാൽ ഇപ്പോൾ, ഇസ്രയേലിനെ പിന്തുണയ്ക്കാൻ യുഎസ് സേനകൾക്ക് നേരിട്ട് ഇടപെടേണ്ടി വരുമോ എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. രണ്ട് രാജ്യങ്ങളും തമ്മിൽ പരസ്പര പ്രതിരോധ കരാറുണ്ട്. അതുകൊണ്ട്, 48 മണിക്കൂറായി തുടരുന്ന നേരിട്ടുള്ള സംഘർഷം കുറയ്ക്കാൻ ട്രംപ് ഭരണകൂടം എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്.