ഇല്ലിനോയിയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കരുതെന്ന കീഴ്ക്കോടതി ഉത്തരവ് പിൻവലിക്കാതെ അപ്പീൽ കോടതി, ട്രംപിന് തിരിച്ചടി

ഷിക്കാഗോ : യുഎസ് സംസ്ഥാനമായ ഇല്ലിനോയിയില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കുന്നതില്‍ നിന്ന് പ്രസിഡന്റിനെ തടഞ്ഞുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് പിന്‍വലിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന ഫെഡറല്‍ അപ്പീല്‍ കോടതി പാനല്‍ നിരസിച്ചു. നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പത്താം ഭേദഗതിയുടെ ലംഘനമാണ് എന്ന് 7-ാം സര്‍ക്യൂട്ട് കോടതി ഓഫ് അപ്പീലിലെ മൂന്ന് ജഡ്ജിമാരുടെ പാനല്‍ ചൂണ്ടിക്കാട്ടി.

യുഎസ് ഗവണ്‍മെന്റിന്റെ അധികാരത്തിനെതിരെ ഒരു ‘കലാപം’ ഉണ്ടെന്ന് തെളിയിക്കാനോ, പ്രസിഡന്റിന് സാധാരണ സേനയെ ഉപയോഗിച്ച് നിയമം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് തെളിയിക്കാനോ ഭരണകൂടത്തിന് ആയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗാര്‍ഡിന്റെ വിന്യാസം തടയുന്ന താല്‍ക്കാലിക വിലക്ക് ഒക്ടോബര്‍ 23 വരെ തുടരും. താല്‍ക്കാലിക ഉത്തരവ് നീട്ടണോ എന്ന് തീരുമാനിക്കാന്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഏപ്രില്‍ ഒക്ടോബര്‍ 22 ന് വാദം കേള്‍ക്കും. “യുദ്ധമേഖല” എന്ന് ട്രംപ് വിശേഷിപ്പിച്ച ഷിക്കാഗോയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഗാർഡ് സൈനികർ ആവശ്യമാണെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.

Appeals court declines to lift order blocking Trump from deploying National Guard in Illinois.

More Stories from this section

family-dental
witywide