വിമാനത്തില്‍ വിവസ്ത്രനായ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോയുടെ ഡയറക്ടര്‍ തിരികെ ജോലിയിലേക്ക്

ഷിക്കാഗോ : അന്താരാഷ്ട്ര വിമാനത്തില്‍ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയതിനു പിന്നാലെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോയുടെ ഡയറക്ടര്‍ ജെയിംസ് റോണ്ടോ തിരികെ ജോലിയിലേക്ക്.
തിങ്കളാഴ്ചയാണ് റോണ്ടോ തന്റെ സ്ഥാനത്തേക്ക് മടങ്ങിയെത്തുക.

മ്യൂസിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രതിവര്‍ഷം 1 മില്യണ്‍ ഡോളറിലധികമാണ് ഇദ്ദേഹത്തിന്റെ ശമ്പളം. ഏപ്രില്‍ 18 ന് ഷിക്കാഗോയില്‍ നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ചാണ് റോണ്ടോ മോശമായി പെരുമാറിയത്. വിമാനത്തിനുള്ളില്‍വെച്ച് വസ്ത്രം ഊരിമാറ്റുകയായിരുന്നു ഇദ്ദേഹം. മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മ്യൂണിക്കില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ജര്‍മ്മന്‍ പൊലീസ് 55 കാരനായ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ സംഭവം യുഎസിലെ ഏറ്റവും ആദരണീയമായ കലാ സ്ഥാപനങ്ങളിലൊന്നായ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോയില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചു. സംഭവത്തെക്കുറിച്ച് മ്യൂസിയം സ്വതന്ത്ര അന്വേഷണം ആരംഭിച്ചപ്പോള്‍ റോണ്ടോ പിന്നീട് സ്വമേധയാ അവധിയെടുത്തു. അദ്ദേഹം ഖേദപ്രകടനവും നടത്തി. റോണ്ടോയുടെ നേതൃത്വത്തിലുള്ള വിശ്വാസം ചൂണ്ടിക്കാട്ടിയാണ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ അദ്ദേഹത്തെ വീണ്ടും സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

More Stories from this section

family-dental
witywide