ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ബി-2 ബോംബർ വിമാനങ്ങൾ യുഎസിൽ തിരിച്ചെത്തി, ‘നന്നായി ചെയ്ത ജോലിക്ക് നന്ദി!,’ പൈലറ്റുമാർക്ക് ട്രംപിൻറെ അഭിനന്ദനം

വാഷിംഗ്ടണ്‍ : ഇസ്രയേലിനൊപ്പം പങ്കുചേര്‍ന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ബി-2 ബോംബര്‍ വിമാനങ്ങള്‍ യുഎസില്‍ തിരിച്ചെത്തിയതായി പ്രസിഡന്റ് ട്രംപ് ഞായറാഴ്ച സ്ഥിരീകരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പൈലറ്റുമാരും വിമാനങ്ങളും യുഎസില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട് വരുന്നത്. നിരവധി ബി-2 സ്പിരിറ്റ് ബോംബറുകള്‍ മിസോറിയിലെ വൈറ്റ്മാന്‍ വ്യോമസേനാ താവളത്തിലേക്ക് പറന്നിറങ്ങിയതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനായി ഏഴ് വിമാനങ്ങളാണ് ഇറാനിലേക്ക് പോയതെന്നാണ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ നേരത്തെ പറഞ്ഞത്. ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ എന്ന് വിളിക്കപ്പെടുന്ന ദൗത്യം ‘യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി-2 ഓപ്പറേഷന്‍ സ്ട്രൈക്ക്’ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘നന്നായി ചെയ്ത ജോലിക്ക് നന്ദി!,’ പൈലറ്റുമാരുടെ തിരിച്ചുവരവ് സ്ഥിരീകരിച്ചുകൊണ്ട് ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ എഴുതി. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ ‘സ്മാരകമാണ്’ എന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു. ‘ആക്രമണങ്ങള്‍ കഠിനവും കൃത്യവുമായിരുന്നു. നമ്മുടെ സൈന്യം മികച്ച വൈദഗ്ദ്ധ്യം കാണിച്ചു,’ എന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

More Stories from this section

family-dental
witywide