ലക്ഷ്യമിട്ടത് ഇറാനെ തെറ്റിദ്ധരിപ്പിക്കൽ, ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളെ എവിടെപ്പോയെന്ന് ഒരു പിടിയുമില്ല; ആകെ ദുരൂഹത

വാഷിംഗ്ടൺ: ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ നാശമുണ്ടാക്കിയ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി എതിർ ദിശയിലേക്കു പറന്ന ബോംബറുകളിൽ ചിലത് യുഎസ് വ്യോമതാവളത്തിൽ തിരിച്ചെത്തിയില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതോടെ ബി 2 ബോംബറുകൾക്ക് എന്തുപറ്റിയെന്നുള്ള അന്വേഷണത്തിലാണ് യുദ്ധനിരീക്ഷകർ.

ജൂൺ 21ന് മിസ്സോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽനിന്ന് യുഎസ് ബി-2 ബോംബറുകളുടെ രണ്ട് സംഘങ്ങളെയാണ് വിന്യസിച്ചത്. ഒരു വിഭാഗം പടിഞ്ഞാറ് പസഫിക്കിന് മുകളിലൂടെ പറന്നു. ഇറാനിയൻ പ്രതിരോധത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രണ്ടാമത്തെ വിഭാഗം ബി-2ബോംബറുകൾ ടെഹ്‌റാനിലെ ഫോർദോ അടക്കമുള്ള ഭൂഗർഭ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ കിഴക്കോട്ട് പോയി.

ഈ സംഘം ദൗത്യം പൂർത്തിയാക്കി 37 മണിക്കൂർ നിർത്താതെ പറന്നശേഷം താവളത്തിൽ തിരിച്ചെത്തി. എന്നാൽ പസഫിക്കിലേക്ക് പറന്ന സംഘത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ആ സംഘത്തിലെ ഒരു വിമാനമെങ്കിലും ഹവായിയിൽ അടിയന്തരമായി ഇറങ്ങാൻ നിർബന്ധിതമായി എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സ്റ്റെൽത്ത് ബോംബർ ഹൊനോലുലുവിലെ ഹിക്കം എയർഫോഴ്‌സ് ബേസുമായി റൺവേ പങ്കിടുന്ന ഡാനിയൽ കെ. ഇനോയെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതാണ് ദുരൂഹതയുണര്‍ത്താനുള്ള കാരണം. എന്നാല്‍, കൃത്യമായി വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

More Stories from this section

family-dental
witywide