മോശം കാലാവസ്ഥയും വെള്ളപ്പൊക്ക ഭീഷണിയും ; യുഎസിലുടനീളം 900-ലധികം വിമാന സര്‍വീസുകളെ ബാധിച്ചു

ഡാളസ്: മധ്യ, കിഴക്കന്‍ യുഎസിന്റെ പല ഭാഗങ്ങളിലും മോശം കാലാവസ്ഥയും വെള്ളപ്പൊക്ക ഭീഷണിയും കാരണം നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. അമേരിക്കക്കാരുടെ യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തി ബുധനാഴ്ച യുഎസിലുടനീളം 900-ലധികം വിമാന സര്‍വീസുകളാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടത്. ഇവിടെ മാത്രം 700-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. വ്യാഴാഴ്ച 200-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി.

വ്യാഴാഴ്ച ഒക്ലഹോമ സിറ്റി മുതല്‍ ഡാളസ്, ലൂസിയാനയിലെ അലക്‌സാണ്ട്രിയ, ലൂയിസ്വില്ലെ എന്നിവിടങ്ങളിലും, ടെന്നസി, നാഷ്വില്ലെ, കെന്റക്കി, വെസ്റ്റ് വിര്‍ജീനിയയിലെ ചാള്‍സ്റ്റണ്‍, ക്ലീവ്ലാന്‍ഡ് മുതല്‍ പിറ്റ്സ്ബര്‍ഗ് വരെയും കാലാവസ്ഥ ദുരിതം വിതച്ചു. നാഷ്വില്ലെ മുതല്‍ പിറ്റ്സ്ബര്‍ഗ് വരെ ചുഴലിക്കാറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉച്ചയോടെ കൊടുങ്കാറ്റുകള്‍ ആരംഭിച്ച് വ്യാഴാഴ്ച രാത്രിയോടെ അവസാനിക്കുമെന്നാണ് കാലാവസ്ഥാ വിഗദ്ധര്‍ അറിയിക്കുന്നത്. വ്യാഴാഴ്ച ടെക്‌സസ് മുതല്‍ ന്യൂയോര്‍ക്ക് വരെ മിന്നല്‍ പ്രളയ സാധ്യത നിലനില്‍ക്കുന്നു. ഒക്ലഹോമയ്ക്കും പിറ്റ്സ്ബര്‍ഗ് പ്രദേശത്തിനെയും ഇത് സാരമായി ബാധിച്ചേക്കാം.

മിന്നല്‍ പ്രളയത്തിന്റെ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന പ്രദേശം ടെക്‌സസ് മുതല്‍ മിസിസിപ്പി വരെയാകും. അതില്‍ സാന്‍ അന്റോണിയോ, ഡാളസ്, ഒക്ലഹോമ, ലിറ്റില്‍ റോക്ക്, അര്‍ക്കന്‍സാസ്, ജാക്‌സണ്‍, മിസിസിപ്പി, ലൂസിയാനയിലെ ഷ്രെവ്‌പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

More Stories from this section

family-dental
witywide