പക്ഷിപ്പനി : അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു, ഇര ലൂസിയാന സ്റ്റേറ്റിലെ 65 കാരന്‍

വാഷിംഗ്ടണ്‍: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ആദ്യത്തെ മനുഷ്യ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലൂസിയാനയിലെ 65 വയസ്സിനു മുകളിലുള്ള രോഗിയാണ് മരണപ്പെട്ടതെന്ന് ലൂസിയാന സ്റ്റേറ്റിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അധികാരികള്‍ തിങ്കളാഴ്ച അറിയിച്ചു.

രോഗിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ H5N1 സ്ഥിരീകരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കണ്ടെത്തിയ H5N1 വൈറസിന്റെ മനുഷ്യ അണുബാധയുടെ ആദ്യ ഗുരുതരമായ കേസാണിത്.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനും മരണത്തിലേക്ക് നയിക്കാനും സാധ്യത കുറവാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പക്ഷികള്‍, കോഴി അല്ലെങ്കില്‍ പശുക്കള്‍ എന്നിവയ്ക്കൊപ്പം ജോലി ചെയ്യുന്ന അല്ലെങ്കില്‍ ‘വിനോദ സമ്പര്‍ക്കം’ ഉള്ള ആളുകള്‍ക്ക് അപകടസാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുണ്ട്.

2003 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ ലോകത്താകമാനം 888 മനുഷ്യ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഇതില്‍ 52% ആളുകളും മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide