വേടന്റെ പാട്ട് സിലബസില്‍ വേണ്ട; കാലിക്കറ്റ് സര്‍വകലാശാല വി.സിക്ക് പരാതി നല്‍കി ബിജെപി

കോഴിക്കോട് : റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് എതിരെ വൈസ് ചാന്‍സലര്‍ക്ക് പരാതി. വേടന്റെ പാട്ട് സിലബസില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സിന്‍ഡിക്കേറ്റ് അംഗം എ.കെ.അനുരാജാണ് പരാതി നല്‍കിയത്.

വേടന്‍ വിദ്യാര്‍ത്ഥികളെ തെറ്റായ വഴി പിന്തുടരാന്‍ പ്രേരിപ്പിക്കുമോ എന്ന ആശങ്ക പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വേടന്‍ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണെന്നും അനുകരണീയമല്ലാത്ത വഴികള്‍ പിന്തുടരാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുമോ എന്ന് ആശങ്കയുണ്ടെന്നും സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്‌കത്തില്‍ മൈക്കല്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഉള്‍പ്പെടുത്തിയത്.

ഇതിനെതിരെയാണ് ഇപ്പോള്‍ ബിജെപി രംഗത്തുവന്നിരിക്കുന്നത്. മറ്റ് എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

More Stories from this section

family-dental
witywide