‘സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം’; യുഎസ് കസ്റ്റഡിയിൽ കഴിഞ്ഞ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ സാമി ഹംദി യുകെയിൽ തിരിച്ചെത്തി

ലണ്ടൻ: രണ്ടാഴ്ചയിലധികം യുഎസ് ഇമിഗ്രേഷൻ ഓഫീസർമാർ തടഞ്ഞുവെച്ചതിന് ശേഷം ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമായ സാമി ഹംദി യുകെയിൽ തിരിച്ചെത്തി. സാധാരണ അമേരിക്കക്കാരുടെയും ലോകമെമ്പാടുമുള്ള പൗരന്മാരുടെയും സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് കുട്ടികളുടെ പിതാവായ സാമി ഹംദിയെ, ഒക്ടോബർ 26-നാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് സാൻ ഫ്രാൻസിസ്കോ ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ച് തടഞ്ഞുവെച്ചത്.

കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് കാലിഫോർണിയയുടെ വാർഷിക ഗാലയിൽ സംസാരിച്ചതിൻ്റെ അടുത്ത ദിവസമായിരുന്നു ഫ്ലോറിഡയിലെ സമാനമായ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഐസിഇ അദ്ദേഹത്തെ തടഞ്ഞത്. വിസ കാലാവധി കഴിഞ്ഞതിനാലാണ് കസ്റ്റഡിയിൽ വെച്ചതെന്ന് അധികൃതർ അന്ന് ഹംദിയെ അറിയിച്ചിരുന്നു. എന്നാൽ, താൻ സാധുവായ വിസയിലാണ് യുഎസിൽ ഉണ്ടായിരുന്നത് എന്നും, ഗാസയിലെ ഇസ്രായേൽ യുദ്ധത്തെക്കുറിച്ച് സംസാരിച്ചതിൻ്റെ പേരിൽ ‘രാഷ്ട്രീയപരമായ പ്രതികാര’ നടപടിയുടെ ഭാഗമായാണ് തടഞ്ഞുവെച്ചതെന്നും ഹംദിയും അദ്ദേഹത്തിൻ്റെ നിയമോപദേശകരും പറഞ്ഞു.

ലണ്ടനിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ 18 ദിവസത്തെ തൻ്റെ ദുരിതം ഹംദി വിവരിച്ചു. “ഫ്ലോറിഡയിലേക്ക് പറക്കാൻ ഞാൻ സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ പ്രവേശിച്ചപ്പോൾ, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി. ടാമ്പയിലേക്കുള്ള ഡി38 ഗേറ്റ് തിരയുമ്പോൾ, ഒരാൾ എൻ്റെ അടുത്തേക്ക് വന്ന് പറഞ്ഞു… ‘നിങ്ങളുടെ വിസ രണ്ട് ദിവസം മുമ്പ് റദ്ദാക്കി, അതിനാൽ നിങ്ങൾ ഇപ്പോൾ ഇവിടെ നിയമവിരുദ്ധമായി താമസിക്കുന്നയാളാണ്.” പിന്നീട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide