
വാഷിംഗ്ടൺ: തങ്ങളുടെ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള യുഎസ് തീരുമാനത്തിന് അതേ നാണയത്തിൽ തിരിച്ചടി കൊടുത്ത കാനഡയും. 25 ശതമാനം തീരുവ ചുമത്താനുള്ള പദ്ധതിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടം മുന്നോട്ടുപോയാൽ ചൊവ്വാഴ്ച മുതൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ തുറന്നടിച്ചു.
125 ബില്യൺ കനേഡിയൻ ഡോളറിന്‍റെ യുഎസ് ഉൽപന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ അധിക തീരുവ ഈടാക്കുമെന്നാണ് ട്രൂഡോ പറഞ്ഞിട്ടുള്ളത്. കാനഡക്കും മെക്‌സിക്കോക്കും എതിരെ യുഎസ് ചുമത്തിയ താരിഫുകളിൽ മാറ്റമില്ലെന്ന് ട്രംപ് വ്യക്തമാക്കിയതോടെയാണ് കാനഡ മറുപടിയുമായി രംഗത്ത് വന്നത്. കാനഡയിൽനിന്നും മെക്‌സിക്കോയിൽനിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫുകളും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക താരിഫുകളുമാണ് ചുമത്തിയത്.
30 ദിവസത്തെ ഇടവേളക്കുശേഷം, കനേഡിയൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം താരിഫും കനേഡിയൻ ഊർജ ഉൽപന്നങ്ങൾക്ക് 10 ശതമാനം താരിഫും ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്‍റെ തീരുമാനത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ട്രൂഡോ പറഞ്ഞു.