
ന്യൂഡൽഹി: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര മേയ് മാസത്തിൽ ഉണ്ടാകുമെന്ന് കേന്ദ്രം. ഇന്ത്യ ബഹിരാകാശ യാത്രയിൽ ഒരു നിർണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തോളമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സിലും പരിശീലനം നടത്തിവരികയാണ് ശുക്ല. 60 മില്യൺ ഡോളറിലധികം ചെലവഴിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര.
ഐഎസ്ആർഒ പുതിയ അതിർത്തികൾ തുറക്കുന്നു. ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷൻ അടുത്ത മാസത്തോടെ ഉണ്ടാകും. ചരിത്രപരമായ ദൗത്യത്തിനായാണ് ഗഗൻയാൻ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
Captain Shubhaanshu Shukla’s journey to the International Space Station in May