റൊളാങ് ഗാരോസിൽ പുതു ചരിത്രമെഴുതി അമേരിക്കൻ താരം, ഒന്നാം സീഡിനെ പറപറപ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തിൽ മുത്തമിട്ട് കൊക്കോ ഗോഫ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിൽ പുതു ചരിത്രമെഴുതി അമേരിക്കന്‍ താരം കോകോ ഗൗഫ്. ഫൈനലില്‍ ഒന്നാം സീഡ് ബെലാറൂസിന്റെ അരീന സബലെന്‍കയെ പറ പറപ്പിച്ചാണ് കോകോ ഗൗഫ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-7, 6-2, 6-4. ആദ്യമായാണ് കോകോ ഗൗഫ് ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. 2023 യു എസ് ഓപ്പണിന് ശേഷം താരത്തിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.

ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകള്‍ വിജയിച്ചാണ് റൊളാങ് ഗാരോസിന്റെ കളിമണ്‍ കോര്‍ട്ടില്‍ പുതിയ വനിതാ ചാമ്പ്യനായി കൊക്കോ ഗോഫ് മാറിയത്. സ്‌കോര്‍ 7 – 6 (7 – 5), 2 – 6, 4- 6. തുടക്കം മുതല്‍ ആധിപത്യത്തോടെ കളിച്ച ഒന്നാം സീഡ് സബലേങ്ക ആദ്യ സെറ്റില്‍ 4 – 1ന് മുന്നിലായിരുന്നു. ഓപ്പണിങ് സെറ്റ് ഏഴു ഗെയിമുകള്‍ പിന്നിടുമ്പോള്‍ മുന്നേറിയ കൊക്കോ ഗോഫ് സ്‌കോര്‍ 4 – 3ല്‍ എത്തിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം ടൈ ബ്രേക്കറിലേക്കു നീണ്ടു. ഒടുവില്‍ 7 – 6 (7- 5)ന് സബലേങ്ക ആദ്യ സെറ്റ് പിടിച്ചു. ഒരു മണിക്കൂര്‍ 17 മിനിറ്റാണ് ആദ്യ സെറ്റ് നീണ്ടത്.

ആദ്യ സെറ്റു നഷ്ടപ്പെട്ട കൊക്കോ ഗോഫ് രണ്ടാം സെറ്റിലെ ആദ്യ ഗെയിം തന്നെ സ്വന്തമാക്കി തിരിച്ചെത്തി. തുടര്‍ന്നും യുഎസ് താരത്തിന്റെ ആധിപത്യമായിരുന്നു കോര്‍ട്ടില്‍ കണ്ടത്. 35 മിനിറ്റിനുള്ളില്‍ രണ്ടാം സെറ്റില്‍ താരം 6 – 2ന് മുന്നിലെത്തി. മൂന്നാം സെറ്റില്‍ അരീന സബലേങ്ക 21ന് മുന്നിലെത്തിയെങ്കിലും ശക്തമായ വെല്ലുവിളിയാണ് യുഎസ് താരം ഉയര്‍ത്തിയത്.

മൂന്നാം സെറ്റിലും കൊക്കോ ഗോഫ് ലോക ഒന്നാം നമ്പര്‍ താരത്തെ സമ്മര്‍ദത്തിലാക്കിയതോടെ കളി നാടകീയ അന്ത്യത്തിലേക്കു നീണ്ടു. തിരിച്ചടിച്ച യുഎസ് താരം 6 – 4ന് സെറ്റ് പിടിച്ച് വിജയാഘോഷം തുടങ്ങി. ഫ്രഞ്ച് ഓപ്പണില്‍ ഗോഫിന്റെ ആദ്യ കിരീടമാണിത്. മുമ്പ് 2022ല്‍ താരം റണ്ണര്‍ അപ്പായിരുന്നു. ഇതാദ്യമായാണ് അരീന സബലേങ്ക ഫ്രഞ്ച് ഓപ്പണിന്റെ ഫൈനല്‍ കളിക്കുന്നത്.

More Stories from this section

family-dental
witywide