ട്രംപിനെ തുണച്ച് ഫെഡറൽ അപ്പീൽ കോടതി വിധി; 60,000 കുടിയേറ്റക്കരുടെ സംരക്ഷണം, നാടുകടത്തൽ നടപടി തുടരാം

സാൻ ഫ്രാൻസിസ്കോ: മധ്യ അമേരിക്കയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള 60,000 കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകിയിരുന്ന കീഴ്ക്കോടതിയുടെ തീരുമാനം ഫെഡറൽ അപ്പീൽ കോടതി ബുധനാഴ്ച താൽക്കാലികമായി റദ്ദാക്കി. ട്രംപ് ഭരണകൂടത്തിന് അനുകൂലമായുള്ള വിധിയാണിത്. സാൻ ഫ്രാൻസിസ്കോയിലെ 9-ാമത് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് പുറപ്പെടുവിച്ച അടിയന്തര സ്റ്റേ പ്രകാരം, ഓഗസ്റ്റ് 5-ന് ‘താത്കാലിക സംരക്ഷണം’ (Temporary Protected Status – TPS) അവസാനിച്ച ഏകദേശം 7,000 നേപ്പാൾ പൗരന്മാരെ തിരിച്ചയക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികളുമായി മുന്നോട്ട് പോകാൻ സാധിക്കും.

51,000 ഹോണ്ടുറാസ് പൗരന്മാർക്കും 3,000 നിക്കരാഗ്വൻ പൗരന്മാർക്കും സെപ്റ്റംബർ 8-ന് ടിപിഎസ് സംരക്ഷണം അവസാനിക്കും. അതിനുശേഷം അവരെയും നാടുകടത്താൻ കഴിയും. പ്രാദേശിക കോടതിയുടെ ഉത്തരവ് ഈ കോടതിയുടെ അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്തിരിക്കുന്നു എന്ന് മൂന്ന് ജഡ്ജിമാരുടെ പാനൽ വ്യക്തമാക്കി. ഈ ജഡ്ജിമാരെ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ്, ഡോണൾഡ് ട്രംപ് എന്നീ പ്രസിഡന്റുമാരാണ് നിയമിച്ചത്.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ ഒരു മാനുഷിക പദ്ധതിയാണ് ടിപിഎസ്. പ്രകൃതിദുരന്തങ്ങളോ രാഷ്ട്രീയ അസ്ഥിരതയോ കാരണം സ്വന്തം രാജ്യം സുരക്ഷിതമല്ലാത്ത കുടിയേറ്റക്കാർക്ക് യുഎസിൽ താമസിക്കാനും നിയമപരമായി ജോലി ചെയ്യാനും ഇത് അനുവാദം നൽകുന്നു.

More Stories from this section

family-dental
witywide