ഇന്ത്യയിലെ കോവിഡ് കേസുകള്‍ ഏഴായിരത്തിലേക്ക് ; 2000 ത്തിലധികം രേഗബാധിതര്‍ കേരളത്തില്‍, പുതിയ വകഭേദം പടരുന്നു

ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ്-19 കേസുകള്‍ ഏഴായിരത്തോട് അടുക്കുന്നു. നിലവില്‍ സജീവമായ കോവിഡ്-19 കേസുകള്‍ 6800 കടന്നു. ജൂണ്‍ 10 ന് 324 കേസുകള്‍ വര്‍ദ്ധിച്ച് 6815 ആയി. കേരളം, ഡല്‍ഹി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2000 ത്തിലധികം കേസുകളുമായി കേരളത്തിലാണ് ഏറ്റവുമധികം രോഗബാധിതര്‍. ഗുജറാത്തില്‍ രോഗ ബാധിതര്‍ 1000 കടന്നു.

മെയ് 30 മുതല്‍ ഗുജറാത്തില്‍ കോവിഡ്-19 കേസുകളില്‍ കുത്തനെയുള്ള വര്‍ദ്ധനവുണ്ട്. ദിവസേന 100 ല്‍ അധികം കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 10 ന് 129 കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇതോടെ ആകെ സജീവമായ പോസിറ്റീവ് കേസുകള്‍ 1109 ആയി. ഇതുവരെ 2 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇത് രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനമായി മാറി.

ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, കോവിഡ്-19 ന്റെ പുതിയൊരു വകഭേദം രാജ്യത്ത് വ്യാപിക്കുന്നുണ്ട്. എക്സ് എഫ് ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്‌സ് എഫ് ജിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാനഡയിലാണ് ആദ്യം എക്‌സ് എഫ് ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതല്‍ ആഗോള തലത്തില്‍ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോണ്‍ കുടുംബത്തിലാണ് എക്‌സ് എഫ് ജിയെ തരംതിരിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്‌സ് എഫ് ജി കേസുകള്‍ (89) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്നാടാണ്. 16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ തീരദേശ പ്രദേശങ്ങളെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide