ഒര്‍ലാന്‍ഡോയില്‍നിന്നും 282 യാത്രക്കാരുമായി പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഡെല്‍റ്റ വിമാനത്തിന്റെ എഞ്ചിനില്‍ തീ, യാത്രക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു

ഒര്‍ലാന്‍ഡോ : യുഎസിലെ ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെ ഡെല്‍റ്റ വിമാനത്തിന്റെ എഞ്ചിനില്‍ തീ പിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 282 യാത്രക്കാരെയും സുരക്ഷിതമായി തിരിച്ചിറക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിന്റെ ടെയില്‍ പൈപ്പില്‍ തീപിടുത്തം ദൃശ്യമായതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വിമാനത്തില്‍ 282 യാത്രക്കാരെക്കൂടാതെ 10 ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നുവെന്ന് ഡെല്‍റ്റ അധികൃതര്‍ അറിയിച്ചു.

രാവിലെ 11:15 ഓടെ ഫ്‌ലൈറ്റ് 1213 പുറപ്പെടുന്നതിനായി ഗേറ്റില്‍ നിന്ന് നീങ്ങുന്നതിനിടെയാണ് എഞ്ചിനില്‍ തീ പിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എയര്‍ബസ് എ 330 എന്ന വിമാനം ജോര്‍ജിയയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

More Stories from this section

family-dental
witywide