
വാഷിംഗ്ടൺ: വോട്ടർ പട്ടികകൾ കൈകാര്യം ചെയ്യുന്നതിലും അയോഗ്യരായ വോട്ടർമാരെ നീക്കം ചെയ്യുന്നതിലും ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ യുഎസ് നീതിന്യായ വകുപ്പ്. ഈ വിഷയങ്ങളിൽ
സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അധികൃതര്‍. നിലവിൽ, ഈ ശ്രമം തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
മാർച്ചിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച, വോട്ട് ചെയ്യുന്നതിന് പുതിയ ആവശ്യകതകൾ നിർദ്ദേശിക്കുകയും റിപ്പബ്ലിക്കൻമാർ ഏറെക്കാലമായി പിന്തുണയ്ക്കുന്ന വോട്ടിംഗ് നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത, ഏറെ വിമർശിക്കപ്പെട്ട എക്സിക്യൂട്ടീവ് ഓർഡറിനെ തുടർന്നാണ് ഈ നീക്കം. മിനസോട്ട, നെവാഡ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച ഏതാണ്ട് സമാനമായ കത്തുകളിൽ കുറ്റവാളികൾ, മരിച്ചവർ, അവിടുത്തെ താമസക്കാരല്ലാത്തവർ, പൗരന്മാരല്ലാത്തവർ എന്നിവരെ എങ്ങനെ കണ്ടെത്തുന്നു എന്നും വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ നീക്കം ചെയ്യുന്നു എന്നും വിശദീകരിക്കാൻ നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
അരിസോണയിലെ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ, ഡ്രൈവിംഗ് ലൈസൻസ് നമ്പറുള്ള ആളുകൾ വോട്ട് ചെയ്യാൻ സോഷ്യൽ സെക്യൂരിറ്റി നമ്പറിന്റെ അവസാന നാല് അക്കങ്ങൾക്ക് പകരം ആ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെടണമെന്ന് നീതിന്യായ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ, വോട്ടർ ഫയൽ അവലോകനം നടത്തണമെന്നും നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടു.