ജോക്കോവിച്ചിന്‍റെ നാടുകടത്തലും സിഡ്‌നി ഭീകരാക്രമണവും; ഓസ്‌ട്രേലിയൻ അതിർത്തി നിയന്ത്രണങ്ങളെ വിമർശിച്ച് ഡോണാൾഡ് ട്രംപ് ജൂനിയർ

വാഷിംഗ്ടൺ: 2022ൽ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തിയ സംഭവത്തെ, 2025 ഡിസംബറിൽ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക വെടിവയ്പ്പിലെ പ്രതിയുടെ സാന്നിധ്യവുമായി താരതമ്യം ചെയ്ത് ഡോണൾഡ് ട്രംപ് ജൂനിയറുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിർത്തി നിയന്ത്രണം, ഇമിഗ്രേഷൻ പരിശോധന, ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ പോസ്റ്റ് ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ട്രംപ് ജൂനിയർ പങ്കുവെച്ച പോസ്റ്റിൽ രണ്ട് ചിത്രങ്ങളാണ് താരതമ്യം ചെയ്തത്. കോവിഡ്-19 വാക്സിൻ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊതുജനാരോഗ്യ നടപടികളിലുള്ള വിശ്വാസം ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ 2022 ജനുവരിയിൽ ഓസ്‌ട്രേലിയൻ അധികൃതർ സെർബിയൻ ടെന്നീസ് താരത്തിന്‍റെ വിസ റദ്ദാക്കി നാടുകടത്തിയിരുന്നു. ബോണ്ടി ബീച്ച് ആക്രമണവുമായി ബന്ധമുള്ള ഒരു സായുധ ഭീകരൻ്റേതായിരുന്നു രണ്ടാമത്തെ ചിത്രം.

ഓസ്‌ട്രേലിയയുടെ അതിർത്തി നിയന്ത്രണങ്ങളിലെ വൈരുദ്ധ്യം സൂചിപ്പിച്ചുകൊണ്ടാണ് ട്രംപ് ജൂനിയർ ഈ പോസ്റ്റ് പങ്കുവെച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ താരതമ്യം കണ്ടത്. ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ബോണ്ടി ബീച്ച് ആക്രമണത്തിൽ ഐഎസ് ബന്ധം സംശയിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.

Also Read

More Stories from this section

family-dental
witywide